ഏപ്രിലില്‍ വിറ്റത് ഒന്നര ലക്ഷം എസികള്‍; റെക്കോര്‍ഡ് വില്പനയ്ക്ക് പിന്നാലെ വീണ്ടും വില കൂടുന്നുലൈഫ് ഇന്‍ഷ്വറന്‍സ് മേഖലയില്‍ വന്‍ കുതിപ്പ്യുപിഐ, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ നികുതി വകുപ്പിന്റെ നിരീക്ഷണത്തിൽയുദ്ധ പ്രതിസന്ധി: കരകയറാൻ 2.5 ലക്ഷം കോടി രൂപയുടെ പാക്കേജ്റെക്കാഡ് ഉയരത്തില്‍ ഇന്ത്യൻ കയറ്റുമതി

ജിഎസ്ടി വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത അനൗപചാരിക യൂണിറ്റുകളെ മുന്‍ഗണന വായ്പയ്ക്കായി പരിഗണിക്കണമെന്ന് ആര്‍ബിഐ

ന്യൂഡല്‍ഹി: ചരക്ക് സേവന നികുതി (ജിഎസ്ടി) വ്യവസ്ഥയില്‍ ഉള്‍പ്പെടാത്ത, 2017 ലെ സിജിഎസ്ടി നിയമത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട എന്നാല്‍ ഉദ്യം അസിസ്റ്റ് സര്‍ട്ടിഫിക്കറ്റുകളുള്ള(യുഎസി) അനൗപചാരിക മൈക്രോ എന്റര്‍പ്രൈസുകളെ (ഐഎംഇ) മുന്‍ഗണനാ മേഖല വായ്പ (പിഎസ്എല്‍) മാദണ്ഡങ്ങള്‍ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ബാങ്കുകളോടും എന്‍ബിഎഫ്‌സികളോടും ആവശ്യപ്പെട്ടു.

ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം (എയുഎപി) സര്‍ട്ടിഫിക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ക്ലാസിഫിക്കേഷന്റെ ആവശ്യങ്ങള്‍ക്കായി എംഎസ്എംഇയ്ക്ക് കീഴില്‍ മൈക്രോ എന്റര്‍പ്രൈസുകളായി പരിഗണിക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് മെയ് 9 ന് നല്‍കിയ വിജ്ഞാപനത്തില്‍ പറയുന്നു.

യുഎപി സര്‍ട്ടിഫക്കറ്റുള്ള ഐഎംഇകളെ പിഎസ്എല്‍ ആനുകൂല്യങ്ങള്‍ക്കായി പരിഗണിക്കണമെന്ന് ഈ വര്‍ഷം ജനുവരിയില്‍ ഡെവലപ്‌മെന്റ് കമ്മീഷണര്‍ ഓഫീസ്‌ ഉത്തരവിട്ടിരുന്നു. പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍) അല്ലെങ്കില്‍ ജിഎസ്ടി ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പോലുള്ള ആവശ്യമായ രേഖകള്‍ ഇല്ലാത്ത, അനൗപചാരിക മൈക്രോ യൂണിറ്റുകള്‍ക്ക് ബാങ്ക് ക്രെഡിറ്റുകളിലേയ്ക്ക് പ്രവേശനം നല്‍കാനാണ് യുഎപി സ്ഥാപിച്ചത്.

X
Top