ഇന്ത്യയിൽ നിന്ന് ‘എണ്ണ’ ഇറക്കുമതി കൂട്ടി റഷ്യഇന്ത്യയടക്കം 60 രാജ്യങ്ങൾക്ക് ഇറക്കുമതി തീരുവ കൂട്ടി ട്രംപ്; 10 മുതൽ 12.5 വരെ ശതമാനം അധിക കസ്റ്റംസ് തീരുവഇന്ത്യയുടെ ഇലക്‌ട്രോണിക്സ് നിർമാണ മേഖലയിൽ വൻ വളർച്ചകേരളത്തിന്റെ റെയിൽവേ ബജറ്റ് വിഹിതത്തിൽ പത്തിരട്ടി വർധനയുദ്ധവും ദുർബല മൺസൂണും ആശങ്ക; പ്രതിസന്ധിയിലും ഇന്ത്യ തളരില്ലെന്ന് ആർബിഐ

ചൊവ്വാഴ്ച മാത്രം 20 ശതമാനം നേട്ടമുണ്ടാക്കി ഒരു മള്‍ട്ടിബാഗര്‍ ഓഹരി

മുംബൈ: വിപണി ഇടിവ് നേരിടുമ്പോഴും ചൊവ്വാഴ്ച 20 ശതമാനം ഉയര്‍ന്ന ഓഹരിയാണ് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷന്റെത്. തുടര്‍ച്ചയായി 5 സെഷനുകളില്‍ ഓഹരി അപ്പര്‍സര്‍ക്യൂട്ടിലായി. നിലവിലുള്ള ഓഹരികളുടെ എണ്ണത്തേക്കാള്‍ 5.42 മടങ്ങ് അധികം വാങ്ങല്‍ ദൃശ്യമായി.
ഓഹരിയൊന്നിന് 2 രൂപ ലാഭവിഹിതം ഡയറക്ടര്‍ബോര്‍ഡ് ശുപാര്‍ശചെയ്തിട്ടുണ്ട്. ഇതാണ് ഓഹിരിയുടെ കുതിപ്പിന് കാരണമായതെന്ന് കരുതുന്നു. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സബ്‌സിഡിയറിയായ കമ്പനി കഴിഞ്ഞ ഒരാഴ്ചയില്‍ ഉയര്‍ന്നത് 21 ശതമാനമാണ്. ഒരുമാസത്തില്‍ 67.50 വളര്‍ച്ച നേടാനും കമ്പനിയ്ക്കായി.
അതായത് 196.70 രൂപയില്‍ നിന്നും 329.45 ലേക്കാണ് ഒരുമാസത്തില്‍ ഓഹരി സഞ്ചരിച്ചത്. 2022 വര്‍ഷത്തെ കണക്കെടുക്കുകയാണെങ്കില്‍ നേട്ടം 215 ശതമാനമാണ്. 103.30 രൂപയില്‍ നിന്നാണ് ഓഹരി നിലവിലെ വിലയിലേയ്‌ക്കെത്തിയത്.
ആറുമാസത്തെ നേട്ടം 200 ശതമാനവും ഒരുവര്‍ഷത്തേത് 165 ശതമാനവുമാണ്. 123 രൂപയില്‍ നിന്നാണ് ഓഹരി 329 രൂപയിലേയ്ക്ക് കുതിച്ചത്. 4905 കോടി രൂപയാണ് കമ്പനിയുടെ നിലവിലെ വിപണി മൂല്യം. നിലവില്‍ 18.60 ലക്ഷം ഓഹരികളിലാണ് വ്യാപാരം നടക്കുന്നത്.
20 ദിവസത്തെ ശരാശരി ഓഹരികളുടെ എണ്ണം 47.19 ലക്ഷമാണ്. 3.63 പിഇ അനുപാതത്തിലാണ് ഓഹരിവിലയുള്ളത്. അതേസമയം മേഖലയുടെ പിഇ 22.38 ആണ്. ഒരോഹരിയ്ക്ക് 0.61 നിരക്കില്‍ ലാഭവിഹിതവും ലഭ്യമാണ്.

X
Top