2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

സാങ്കേതികമായി വിപണി ദുര്‍ബലമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മൂല്യനിര്‍ണ്ണയത്തിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവാണ് വിപണി തകര്‍ച്ചയ്ക്ക് കാരണം, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. സെന്‍സെക്സ് 128.90 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 61431.74 ലെവലിലും നിഫ്റ്റി 51.80 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 18130 ലെവലിലും വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരീക്ഷണം.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലാഭമെടുപ്പിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏഷ്യന്‍ സൂചികകളുടെ പിന്നിലായി. യുഎസ് ഡെബ്റ്റ് സീലിംഗ് ഇടപാട്, ചൈനയിലെ ഡിമാന്റ് കുറയുന്നത് എന്നിവയും വിപണിയെ തളര്‍ത്തി.

ഇന്‍ട്രാഡേ ചാര്‍ട്ടില്‍, നിഫ്റ്റി താഴ്ന്ന ടോപ്പ് ഫോര്‍മേഷനും ബെറിഷ് കാന്‍ഡിലും രൂപപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി, വിപണി ഘടന ദുര്‍ബലമാണ്. 20 ദിവസ സിമ്പിള്‍ മൂവിംഗ് ആവറേജ് അല്ലെങ്കില്‍ 18,050 ലെവലില്‍ ബുള്ളുകള്‍ പിന്തുണ നേടും.

18,200 ലെവല്‍ ഭേദിക്കുന്ന പക്ഷം നിഫ്റ്റിയുടെ ലക്ഷ്യം 18,280-18,300 ലെവലായിരിക്കും.

X
Top