പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

സാങ്കേതികമായി വിപണി ദുര്‍ബലമെന്ന് വിദഗ്ധര്‍

ന്യൂഡല്‍ഹി: മൂല്യനിര്‍ണ്ണയത്തിലുണ്ടായ കുത്തനെയുള്ള വര്‍ദ്ധനവാണ് വിപണി തകര്‍ച്ചയ്ക്ക് കാരണം, ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു. സെന്‍സെക്സ് 128.90 പോയിന്റ് അഥവാ 0.21 ശതമാനം താഴ്ന്ന് 61431.74 ലെവലിലും നിഫ്റ്റി 51.80 പോയിന്റ് അഥവാ 0.28 ശതമാനം താഴ്ന്ന് 18130 ലെവലിലും വ്യാഴാഴ്ച ക്ലോസ് ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിരീക്ഷണം.

തുടര്‍ച്ചയായ മൂന്ന് ദിവസത്തെ ലാഭമെടുപ്പിനൊടുവില്‍ ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഏഷ്യന്‍ സൂചികകളുടെ പിന്നിലായി. യുഎസ് ഡെബ്റ്റ് സീലിംഗ് ഇടപാട്, ചൈനയിലെ ഡിമാന്റ് കുറയുന്നത് എന്നിവയും വിപണിയെ തളര്‍ത്തി.

ഇന്‍ട്രാഡേ ചാര്‍ട്ടില്‍, നിഫ്റ്റി താഴ്ന്ന ടോപ്പ് ഫോര്‍മേഷനും ബെറിഷ് കാന്‍ഡിലും രൂപപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികമായി, വിപണി ഘടന ദുര്‍ബലമാണ്. 20 ദിവസ സിമ്പിള്‍ മൂവിംഗ് ആവറേജ് അല്ലെങ്കില്‍ 18,050 ലെവലില്‍ ബുള്ളുകള്‍ പിന്തുണ നേടും.

18,200 ലെവല്‍ ഭേദിക്കുന്ന പക്ഷം നിഫ്റ്റിയുടെ ലക്ഷ്യം 18,280-18,300 ലെവലായിരിക്കും.

X
Top