ഇന്ധന ശേഖരം കണ്ടെത്താൻ പുതിയ നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍; രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ 3ഡി സീസ്മിക് സര്‍വേ നടത്തുംകേരളത്തിന്റെ മെഡിക്കല്‍ ടൂറിസത്തിന് തിരിച്ചടിയായി പശ്ചിമേഷ്യന്‍ പ്രതിസന്ധിഇന്ത്യൻ മാമ്പഴങ്ങളുടെ കയറ്റുമതി ജപ്പാൻ നിരോധിച്ചു; അണുവിമുക്തമാക്കുന്നതിൽ ഗുരുതര വീഴ്ചവളർച്ചയിൽ റെക്കോർഡ് നേട്ടവുമായി എംഎസ്എംഇകൾഊർജ്ജ മേഖലയിൽ ഇന്ത്യയ്ക്ക് ചരിത്ര കുതിപ്പ്; 2026-ൽ നിക്ഷേപം റെക്കോർഡ് 170 ബില്യൺ ഡോളറിലെത്തും

ഇനി ഡോളറിനെതിരെ രൂപ ഇടിയില്ലെന്ന് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡിന്റെ അനുഭൂതി സഹായ്

മുംബൈ: ഡോളറിനെതിരായ ഇന്ത്യന്‍ രൂപയുടെ മൂല്യം ശനിയാഴ്ച രണ്ടു മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ശനിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 48 പൈസ എന്ന നിലയില്‍ എത്തി. വെള്ളിയാഴ്ച ഇന്ത്യന്‍ രൂപ ഒരു ഡോളറിന് 83 രൂപ 56 പൈസ എന്ന നിലയില്‍ ആയിരുന്നു.
ഇനി രൂപയുടെ മൂല്യം കൂടിക്കൊണ്ടേയിരിക്കുമെന്നും ആശങ്ക വേണ്ടെന്നും സ്റ്റാന്‍ഡേഡ് ചാര്‍ട്ടേഡ് ബാങ്കിന്റെ തെക്കന്‍ ഏഷ്യ ഇക്കണോമിക് റിസര്‍ച്ച് -ഇന്ത്യ മേധാവി അനുഭൂതി സഹായ് പറയുന്നു. ഇതിന് കാരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നത് ഡോളര്‍ ദുര്‍ബലമായി എന്നതും ഇന്ത്യന്‍ സമ്പദ്ഘടന അടിസ്ഥാനപരമായി ശക്തമാണ് എന്നതുമാണ്.
സെപ്തംബര്‍ 21 മുതല്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ ഉയര്‍ന്നുകൊണ്ടേയിരിക്കുകയാണ്. കഴിഞ്ഞ ദിവസം അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ്വ് ഡോളറിന്റെ പലിശനിരക്ക് 50 ബിപിഎസ് കുറച്ചതോടെയാണ് ഇന്ത്യന്‍ രൂപയ്‌ക്ക് പുതിയ കുതിപ്പുണ്ടായത്. നേരത്തെ ഇന്ത്യന്‍ രൂപ ഡോളറൊന്നിന് 84 രൂപ എന്ന നിലയിലേക്ക് കൂപ്പുകുത്തിയിരുന്നു. ഈ അവസരത്തില്‍ റിസര്‍വ്വ് ബാങ്ക് തുടര്‍ച്ചയായി വിദേശനാണ്യ വിപണിയില്‍ ഡോളര്‍ വാങ്ങി ഇടപെട്ടുകൊണ്ടിരുന്നു. അതോടെ രൂപയുടെ വില ഒരു ഡോളറിന് 84 രൂപയ്‌ക്കും മേലെ പോയതേയില്ല.
മാത്രമല്ല, ഡോളര്‍ പലിശനിരക്ക് ഉയര്‍ന്നതോടെ ഇന്ത്യന്‍ ഓഹരിവിപണിയിലേക്ക് വീണ്ടും ഡോളറിന്റെ കുത്തൊഴുക്ക് തുടങ്ങിയിരിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ ഓഹരി വിപണി വീണ്ടും ഉയര്‍ന്നു തുടങ്ങി.

X
Top