‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

വിദേശ കരാര്‍: നേട്ടമുണ്ടാക്കി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റിയില്‍ നിന്നും 143 കോടി രൂപയുടെ ഓര്‍ഡര്‍ നേടിയതിനെതുടര്‍ന്ന് സലാസര്‍ ടെക്‌നോ എഞ്ചിനീയറിംഗ് ഓഹരി ബുധനാഴ്ച മികച്ച പ്രകടനം നടത്തി. 4.93 ശതമാനം നേട്ടത്തില്‍ 52.10 രൂപയിലായിരുന്നു ക്ലോസിംഗ്. 33/11 കെവി സബ്സ്റ്റേഷനുകള്‍ക്കും 33 കെവി, 11 കെവി, 400 വി ലൈനുകള്‍ക്കുള്ള മെറ്റീരിയല്‍ ഉപകരണങ്ങള്‍, അനുബന്ധ ആക്സസറികള്‍, ആവശ്യമായ ഇന്‍സ്റ്റാളേഷന്‍ സേവനങ്ങള്‍ എന്നിവയുടെ സംഭരണ കരാറാണ് കമ്പനി നേടിയത്.

ഡാങ്, രുക്കും ഈസ്റ്റ്, ബൈതാഡി ജില്ലകളില്‍ സിസ്റ്റം നെറ്റ്വര്‍ക്കുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 24 മാസത്തിനകം ഓര്‍ഡര്‍ പൂര്‍ത്തിയാക്കും. 2001-ല്‍ സ്ഥാപിതമായ സലാസര്‍ ടെക്‌നോ കസ്റ്റമൈസ്ഡ് സ്റ്റീല്‍ ഫാബ്രിക്കേഷനും ഇന്‍ഫ്രാസ്ട്രക്ചര്‍ സൊല്യൂഷനുകളും നല്‍കുന്നു.

കൂടാതെ, മുന്‍നിര ടെലികോം ടവര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ്.ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ് മൂന്ന് അത്യാധുനിക നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്.

1640 കോടി രൂപയാണ് കമ്പനി ഓഹരിയുടെ വിപണി മൂല്യം. സെപ്തംബറിലവസാനിച്ച പാദത്തില്‍ അറ്റാദായം 7.51 കോടി രൂപയായി താഴ്ന്നിരുന്നു. അതേസമയം വരുമാനം 199.56 കോടി രൂപയില്‍ നിന്നും 258.78 കോടി രൂപയായി വളര്‍ന്നു.

കഴിഞ്ഞ ആറ് മാസത്തില്‍ 100 ശതമാനത്തിലേറെ ഉയര്‍ന്ന ഓഹരിയാണ് സലാസറിന്റെത്.

X
Top