നേപ്പാളിൽ 200, 500 രൂപയുടെ ഇന്ത്യൻ കറൻസികൾക്ക് അനുമതിആര്‍ബിഐ നടപടികള്‍: ഇന്ത്യയിലേക്കുള്ള വിദേശ നിക്ഷേപം കുതിച്ചുയരുംയുഎസിന്റെ പുതിയ തീരുവ: ഇന്ത്യ കയറ്റുമതി ചെയ്യുന്ന 45% ഉത്പന്നങ്ങളും താരിഫ് പരിധിക്ക് പുറത്തെന്ന് കേന്ദ്രംഅലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾ

എച്ച്‌ഡിഎഫ്‌സി ഓഹരി ഡിലിസ്റ്റ്‌ ചെയ്‌തു

45 വര്‍ഷം ഓഹരി വിപണിയില്‍ വ്യാപാരം ചെയ്‌ത എച്ച്‌ഡിഎഫ്‌സിയുടെ ഓഹരികള്‍ എക്‌സ്‌ചേഞ്ചുകളില്‍ നിന്ന്‌ ഡിലിസ്റ്റ്‌ ചെയ്‌തു. എച്ച്‌ഡിഎഫ്‌സി ബാങ്കില്‍ എച്ച്‌ഡിഎഫ്‌സി ലയിച്ചതോടെയാണ്‌ ഡിലിസ്റ്റിംഗ്‌.

ഇന്ന് മുതല്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളില്‍ മാത്രമായിരിക്കും വ്യാപാരം നടക്കുന്നത്‌. എച്ച്‌ഡിഎഫ്‌സിയുടെ എല്ലാ ഫ്യൂച്ചേഴ്‌സ്‌ ആന്റ്‌ ഓപ്‌ഷന്‍സ്‌ കരാറുകളുടെയും കാലാവധി ഇന്നലെ അവസാനിച്ചു. എച്ച്‌ഡിഎഫ്‌സിയുടെ ഓഹരിയുടമകള്‍ക്ക്‌ ഓരോ 25 ഓഹരികള്‍ക്കും എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ 42 ഓഹരികള്‍ വീതം ലഭിക്കും.

25 ഓഹരികളില്‍ താഴെ ഓഹരികള്‍ കൈവശം വെക്കുന്നവര്‍ക്ക്‌ ആനുപാതികമായി എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികള്‍ ലഭിക്കും. ലയനത്തിനു ശേഷം ലോകത്തിലെ നാലാമത്തെ വലിയ ബാങ്ക്‌ ആയി മാറുകയാണ്‌ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌.

വിപണിമൂല്യത്തില്‍ ഒന്നാമത്‌ നില്‍ക്കുന്ന റിലയന്‍സിനേക്കാള്‍ കൂടുതല്‍ വെയിറ്റേജ്‌ എച്ച്‌ഡിഎഎഫ്‌സി ബാങ്കിന്‌ കൈവരും. വിപണിയില്‍ വ്യാപാരം ചെയ്യുന്നത്‌ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരികളുടെ മൂല്യം റിലയന്‍സിന്റെ വിപണിയില്‍ ലഭ്യമായ ഓഹരികളുടെ മൂല്യത്തേക്കാള്‍ കൂടുതലാണ്‌ എന്നതുകൊണ്ടാണ്‌ ഇത്‌.

1978ലാണ്‌ എച്ച്‌ഡിഎഫ്‌സി ലിസ്റ്റ്‌ ചെയ്‌തത്‌. 1995ല്‍ എച്ച്‌ഡിഎഫ്‌സി ബാങ്ക്‌ ലിസ്റ്റ്‌ ചെയ്യപ്പെട്ടു. 1995ല്‍ ഐപിഒ നടക്കുമ്പോള്‍ എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ ഓഹരി വില 10 രൂപയായിരുന്നു.

ഐപിഒ വഴി സമാഹരിച്ചത്‌ 50 കോടി രൂപയാണ്‌.

X
Top