ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

നഗരങ്ങളിലെ സ്ത്രീ തൊഴിലാളികളില്‍ ശമ്പളക്കാരുടെ വിഹിതം കുറഞ്ഞു

മുംബൈ: ഇന്ത്യന്‍ നഗരങ്ങളിൽ മാസ ശമ്പളമുള്ള ജോലികളിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ പങ്ക് 6 വര്‍ഷത്തിലെ താഴ്ന്ന നിലയിലെത്തിയെന്ന് സര്‍വെ റിപ്പോര്‍ട്ട്.

നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെ 54 ശതമാനത്തിൽ നിന്ന് രണ്ടാം പാദത്തിൽ 52.8 ശതമാനമായാണ് തൊഴിലെടുക്കുന്ന സ്ത്രീകളിലെ ശമ്പളക്കാരുടെ വിഹിതം ഇടിഞ്ഞത്. ഓരോ മൂന്ന് മാസത്തിലും പുറത്തിറങ്ങുന്ന പീരിയോഡിക് ലേബർ ഫോഴ്‌സ് സർവേ (PLFS) ഡാറ്റയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘നിലവിലെ പ്രതിവാര സ്റ്റാറ്റസ്’ (സിഡബ്ല്യുഎസ്) അനുസരിച്ച് മൂന്ന് വിഭാഗങ്ങളിലെ ജീവനക്കാരുടെ കണക്കുകളാണ് സര്‍വെ നല്‍കുന്നത്. സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ വിഹിതം ആദ്യപാദത്തിലെ 39.2 ശതമാനത്തിൽ നിന്ന് 40.3 ശതമാനമായി ഉയർന്നപ്പോൾ, കാഷ്വൽ തൊഴിലാളികളുടെ പങ്ക് 6.8 ശതമാനത്തിൽ നിന്ന് 6.9 ശതമാനമായി വർധിച്ചു.

സ്ഥിരമായ വേതനത്തിലോ ശമ്പളമുള്ള ജോലിയിലോ തൊഴിലാളികൾക്ക് സ്ഥിരമായ വേതനം ലഭിക്കുന്നു. കാഷ്വൽ വർക്കറായി ജോലി ചെയ്യുന്നതിനേക്കാളും സ്വയം തൊഴിൽ ചെയ്യുന്നതിനേക്കാളും സാമ്പത്തികമായി മികച്ച സാഹചര്യമായി ഇത് പൊതുവെ കണക്കാക്കപ്പെടുന്നു.

കോവിഡ് 19 രൂക്ഷമായ സാഹചര്യത്തില്‍ നിരവധി കമ്പനികള്‍ വര്‍ക്ക് ഫ്രം ഹോം സാഹചര്യം വാഗ്‍ദാനം ചെയ്തത് നിരവധി സ്ത്രീകളെ ശമ്പളക്കാരാക്കി മാറ്റാന്‍ സഹായിച്ചിരുന്നു.

എന്നാല്‍ ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം നിര്‍ത്തലാക്കി ജീവനക്കാരെ ഓഫിസുകളിലേക്ക് എത്തിക്കുന്നതിലേക്ക് കമ്പനികള്‍ നീങ്ങിയതോടെ നിരവധി സ്ത്രീകളുടെ ശമ്പളത്തിന്‍റെ അടിസ്ഥാനത്തിലുള്ള ജോലികള്‍ പ്രതിസന്ധിയിലായി.

X
Top