2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ഫെഡ് നിരക്ക് വര്‍ധനവിന് മുന്നോടിയായി ബെഞ്ച്മാര്‍ക്ക് സൂചികകള്‍ നേട്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും നേട്ടത്തിലായി. സെന്‍സെക്‌സ് 139.91 പോയിന്റ് അഥവാ 0.24 ശതമാനം ഉയര്‍ന്ന് 58214.59 ലെവലിലും നിഫ്റ്റി 44.40 പോയിന്റ് അഥവാ 0.26 ശതമാനം ഉയര്‍ന്ന് 17151.90 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. എച്ച്ഡിഎഫ്‌സി ലൈഫ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സര്‍വ്, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് എന്നിവയാണ് മികച്ച നേട്ടം കൈവരിച്ച ഓഹരികള്‍.

ബിപിസിഎല്‍,കോള്‍ഇന്ത്യ,എന്‍ടിപിസി,അദാനി പോര്‍ട്ട്‌സ്,ആക്‌സിസ് ബാങ്ക് എന്നിവ കനത്ത നഷ്ടം നേരിട്ടു. മേഖലകളില്‍ ഫാര്‍മ 1 ശതമാനവും പൊതുമേഖല ബാങ്ക് 0.8 ശതമാനവും കൂട്ടിച്ചേര്‍ത്തപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് സൂചിക മാറ്റമില്ലാതെ തുടര്‍ന്നു. സ്‌മോള്‍ക്യാപ് സൂചിക അരശതമാനമാണുയര്‍ന്നത്.

വ്യക്തിഗത ഓഹരികളില്‍,ആഷിയാന ഹൗസിംഗ് 14% വും ഹിന്ദുസ്ഥാന്‍ സിങ്ക് 4% വും നേട്ടമുണ്ടാക്കി. ആഗോള സൂചികകളുടെ ചുവടുപിടിച്ചാണ് ആഭ്യന്തര വിപണി ബുധനാഴ്ച മുന്നേറിയത്. ചെറിയ ബാങ്കുകളിലെ നിക്ഷേപകരെ സംരക്ഷിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലന്‍ ചൊവ്വാഴ്ച അറിയിച്ചിരുന്നു.

ഇതോടെ ബാങ്ക് പ്രതിസന്ധി ആശങ്കകള്‍ തണുത്തു. മാത്രമല്ല, ക്രെഡിറ്റ് സ്യൂസിനെ യുബിഎസ് ഏറ്റെടുത്തതും പോസിറ്റീവ് വികാരമുണ്ടാക്കി. വിപണികള്‍ ഇപ്പോള്‍ ഫെഡറല്‍ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.

25 ബേസിസ് പോയിന്റ് നിരക്ക് വര്‍ധനവാണ് പരക്കെ പ്രതീക്ഷിക്കപ്പെടുന്നത്.

X
Top