പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

വിപണിയില്‍ നഷ്ടം തുടരുന്നു

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ അഞ്ചാം ദിനവും നഷ്ടത്തിലായി. സെന്‍സെക്‌സ് 139.18 പോയിന്റ് താഴ്ന്ന് 59,605.80 ലെവലിലും നിഫ്റ്റി 43 പോയിന്റ് താഴ്ന്ന് 17511.30 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 1570 ഓഹരികള്‍ മുന്നേറിയപ്പോള്‍ 1776 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

152 ഓഹരി വിലകള്‍ മാറ്റമില്ലാതെ തുടര്‍ന്നു. ഹിന്‍ഡാല്‍കോ,കോള്‍ ഇന്ത്യ,ആക്‌സിസ് ബാങ്ക്, ഐടിസി,എസ്ബിഐ എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കിയ ഓഹരികള്‍. ഏഷ്യന്‍ പെയിന്റ്‌സ്,ഡിവിസ് ലാബ്്‌സ്, ലാര്‍സണ്‍ ആന്റ് ടൗബ്രൂ, അദാനി എന്റര്‍പ്രൈസസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് എന്നിവ തിരിച്ചടി നേരിട്ടു.

മേഖലകളില്‍ എഫ്്എംസിജി,ലോഹം, സാമ്പത്തികം എന്നിവയില്‍ വാങ്ങല്‍ ദൃശ്യമായപ്പോള്‍ ഊര്‍ജ്ജം,റിയാലിറ്റി ദുര്‍ബലമായി. ബിഎസ്ഇ മിഡ്ക്യാപ്,സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.40 ശതമാനം താഴ്ചയിലും 0.59 ശതമാനം നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഉയര്‍ന്ന പണപ്പെരുപ്പവും നിരക്ക് ഉയര്‍ത്താനൊരുങ്ങുന്ന കേന്ദ്രബാങ്കുകളും വിപണിയെ നിയന്ത്രിക്കുന്ന കാഴ്ചയാണ് ദൃശ്യമായത്, ജിയോജിത് റിസര്‍ച്ച് തലവന്‍ വിനോദ് നായര്‍ പറയുന്നു. യുഎസ് ട്രഷറി ബോണ്ട് യീല്‍ഡ് 4 ശതമാനത്തില്‍ തുടരുകയാണ്. ഡോളര്‍ സൂചിക ഉയരുന്നു.

X
Top