പുതിയ തൊഴിൽ നിയമം: സ്വകാര്യ ബാങ്കുകൾക്കും ഇൻഷുറൻസ് കമ്പനികൾക്കും വൻ ബാധ്യതഇന്ത്യ 7.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് മൂഡീസ്സ്‌റ്റീല്‍ വില കുതിച്ചുയരുന്നുഅടുത്ത നാല് വർഷത്തിനുള്ളിൽ ഇന്ത്യയുടെ ആളോഹരി വരുമാനം 4000 ഡോളറിൽ എത്തുമെന്ന് എസ്ബിഐഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ പ്രവചനം ഉയര്‍ത്തി ഐഎംഎഫ്

ഷോര്‍ട്ട് സെല്ലിംഗ്, ഷെയര്‍ ബൈബാക്ക് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ സെബി

ഫ് & ഒ, ഷോര്‍ട്ട് സെല്ലിംഗ്, ഷെയര്‍ ബൈബാക്ക് – തുടങ്ങിയ നിയമങ്ങളില്‍ മാറ്റം വരുത്തുമെന്ന് സെബി. ലക്ഷ്യം വിപണിയിലേക്കുള്ള പണമൊഴുക്ക് വര്‍ധിപ്പിക്കലും നിക്ഷേപക ആത്മവിശ്വാസം ഉയര്‍ത്തലും.

ഇന്ത്യന്‍ ഓഹരി വിപണി പരിഷ്‌കാരത്തിന്റെയും വളര്‍ച്ചയുടെയും പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണ്. അതിനാല്‍ എഫ് & ഒ ഡെറിവേറ്റീവുകള്‍ക്ക് കൂടുതല്‍ ഡാറ്റാധിഷ്ഠിതവും ആഗോളതലത്തില്‍ വിന്യസിക്കപ്പെട്ടതുമായ ഒരു സംവിധാനം ആവശ്യമാണ്. ഇതിന്റെ ഭാഗമായാണ് നിയമങ്ങളില്‍ ഭേദഗതി കൊണ്ടുവരുന്നതെന്ന് സെബി ചെയര്‍മാന്‍ തുഹിന്‍ പാണ്ഡെ പറഞ്ഞു.

സെബി സമതുലിതമായ നിയന്ത്രണമാണ് ലക്ഷ്യമിടുന്നത്. എഫ്&ഒ ട്രേഡുകള്‍ക്കായുള്ള പ്രതിവാര സെറ്റില്‍മെന്റുകള്‍ വിപണിയെ കൂടുതല്‍ പ്രവചനാതീതമാക്കിയിട്ടുണ്ട്. ഇവ സെബിയുടെ സൂക്ഷ്മ നിരീക്ഷണത്തില്‍ തുടരും. നിക്ഷേപകര്‍ക്ക് കൂടുതല്‍ എളുപ്പത്തില്‍ ഓഹരി വായ്പ നല്‍കാനും കടം വാങ്ങാനും കഴിയുന്ന തരത്തില്‍ സെക്യൂരിറ്റീസ് ലെന്‍ഡിംഗ് ആന്‍ഡ് ബോറോയിംഗ് മെക്കാനിസം മെച്ചപ്പെടുത്തും.

വ്യക്തവും കൂടുതല്‍ നിക്ഷേപക സൗഹൃദപരവുമാക്കുന്നതിന് ബൈബാക്ക് നിയമങ്ങള്‍ അവലോകനം ചെയ്യുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.ഇന്ത്യയില്‍ ഇപ്പോള്‍ ശക്തമായ ആഭ്യന്തര നിക്ഷേപക അടിത്തറയുണ്ടെന്നും പാണ്ഡെ പറഞ്ഞു. ഇന്ത്യന്‍ കുടുംബങ്ങളും സ്ഥാപനങ്ങളും കൂടുതല്‍ നിക്ഷേപം നടത്തുന്നു.ഇത് വിപണിയെ കൂടുതല്‍ സ്ഥിരതയുള്ളതാക്കുകയും വിദേശ നിക്ഷേപകരെ ആശ്രയിക്കുന്നത് കുറയ്ക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

മ്യൂച്വല്‍ ഫണ്ട് നിക്ഷേപങ്ങള്‍ ഇപ്പോഴും ജിഡിപിയുടെ 25%ല്‍ താഴെയാണ്, അതായത് അവയ്ക്ക് വളരാന്‍ വലിയ ഇടമുണ്ട്. അതിനാല്‍ ഗ്രാമീണ ഇന്ത്യയില്‍ മ്യൂച്വല്‍ ഫണ്ട് ബോധവല്‍ക്കരണ നടപടികള്‍ ആരംഭിക്കുമെന്നും പാണ്ഡെ പറഞ്ഞു.

X
Top