രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വിസ-മാസ്റ്റർകാർഡിനെതിരെ ആർബിഐ നടപടി

മുംബൈ: വന്‍കിട, ചെറുകിട ബിസിനസുകള്‍ നടത്തുന്ന കാര്‍ഡ് അടിസ്ഥാനമാക്കിയ കമേഴ്‌സ്യല്‍ പേയ്‌മെന്റുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മാസ്റ്റര്‍കാര്‍ഡ്, വിസ എന്നീ കമ്പനികളോടു നിര്‍ദേശിച്ചു.

അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനികളും പ്രമുഖ കാര്‍ഡ് പേയ്‌മെന്റ് ഗേറ്റ്‌വേകളുമാണ് മാസ്റ്റര്‍കാര്‍ഡും വിസയും.

ഫെബ്രുവരി 8ന് പുറപ്പെടുവിച്ച ഒരു കത്തിലാണ് ആര്‍ബിഐ ഈ രണ്ട് കമ്പനികളോടും ആവശ്യപ്പെട്ടത്.

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ എല്ലാ ബിസിനസ് പേയ്‌മെന്റ് സൊല്യൂഷന്‍ പ്രൊവൈഡര്‍മാരുടെ (ബിപിഎസ്പി) ഇടപാടുകള്‍ താല്‍ക്കാലികമായി നിര്‍ത്തണമെന്നാണ് ആര്‍ബിഐ നിര്‍ദേശിച്ചത്.

ബിപിഎസ്പി-കളെ നിയന്ത്രിക്കുകയും അവര്‍ക്ക് ലൈസന്‍സ് നല്‍കുകയും ചെയ്യുന്നത് ആര്‍ബിഐയാണ്.

ആമസോണ്‍ പേ, പേ പല്‍ തുടങ്ങിയ ബിപിഎസ്പികള്‍ക്ക് ഉദാഹരണങ്ങളാണ്.

കെ-വൈ-സി പാലിക്കാത്തതിനെ കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ആര്‍ബിഐയെ നടപടിയെടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്.

കെ-വൈ-സി നടപടികള്‍ പൂര്‍ത്തിയാക്കാതെ കോടികളുടെ ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം നടപടി നേരിടുകയാണ് ഇപ്പോള്‍. ഇതിനിടെയാണു വിസ, മാസ്റ്റര്‍കാര്‍ഡ് പേയ്‌മെന്റുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിക്കൊണ്ട് ആര്‍ബിഐ രംഗത്തുവന്നിരിക്കുന്നത്.

വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ കൂടാതെ ചില ഫിന്‍ടെക്കുകളോടും കാര്‍ഡ് വഴിയുള്ള ബിസിനസ് പേയ്‌മെന്റുകള്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ നിര്‍ദേശിച്ചതായി സൂചനയുണ്ട്.

X
Top