യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയംലോക കളിപ്പാട്ട വിപണി പിടിക്കാന്‍ പ്രത്യേക പദ്ധതിയുമായി കേന്ദ്രംതുരുമ്പെടുക്കൽ മൂലം ഇന്ത്യയ്ക്ക് പ്രതിവര്‍ഷ നഷ്ടം 14 ലക്ഷം കോടി രൂപഇന്ത്യൻ വിവാഹങ്ങളിൽ വിപ്ലവകരമായ മാറ്റം; 2028 ഓടെ മൂന്നിലൊന്നും ഡെസ്റ്റിനേഷൻ വിവാഹങ്ങളാകുമെന്ന് റിപ്പോർട്ടുകൾഇന്ത്യയിലും പ്ലാസ്റ്റിക് നോട്ടുകൾ വരുന്നു; 10, 20 പോളിമർ കറൻസികൾക്ക് കേന്ദ്രത്തിന്റെ അനുമതി, ട്രയൽ ഉടൻ ആരംഭിക്കും

പൊതുമേഖല ബാങ്കുകളുടെ ഓഹരി വില്പന വേഗത്തിലാക്കുന്നു

മുംബൈ: ഓഹരി വില്പനയിലൂടെ വിപണിയില്‍ നിന്ന് 10,000 കോടി രൂപ സമാഹരിക്കാൻ അഞ്ച് പൊതുമേഖല ബാങ്കുകള്‍ക്ക് കേന്ദ്ര സർക്കാർ അനുമതി നല്‍കി.

ഇന്ത്യൻ ഓവർസീസ് ബാങ്ക്, ബാങ്ക് ഒഫ് മഹാരാഷ്‌ട്ര, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക്, യൂകോ ബാങ്ക്, സെൻട്രല്‍ ബാങ്ക് ഒഫ് ഇന്ത്യ എന്നിവയ്ക്കാണ് ക്വാളിഫൈഡ് ഇൻസ്‌റ്റിറ്റ്യൂഷണല്‍ ഇൻവെസ്‌റ്റ്മെന്റ്, ഓഫർ ഫോർ സെയില്‍ എന്നിവയിലൂടെ രണ്ടായിരം കോടി രൂപ വീതം സമാഹരിക്കാൻ പച്ചക്കൊടി കിട്ടിയത്.

അടുത്ത സാമ്ബത്തിക വർഷം മുതല്‍ വിവിധ ഘട്ടങ്ങളായാണ് ഓഹരികള്‍ വിറ്റഴിക്കുന്നത്. ബാങ്കുകളില്‍ പൊതുജനങ്ങളുടെ ഓഹരി പങ്കാളിത്തം വർദ്ധിപ്പിക്കാനാണ് ഓഫർ ഫോർ സെയില്‍ നടത്തുന്നത്.

അടുത്ത വർഷം ആഗസ്റ്റോടെ പൊതുമേഖല ബാങ്കുകളിലെ സ്വകാര്യ നിക്ഷേപ പങ്കാളിത്തം 25 ശതമാനമായി ഉയർത്തണമെന്ന സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ നിബന്ധന പാലിക്കാനാണ് ഓഹരി വില്പനയിലൂടെ ലക്ഷ്യമിടുന്നത്.

സർക്കാർ പങ്കാളിത്തം കുറയും
നിലവില്‍ ബാങ്ക് ഒഫ് മഹാരാഷ്ട്രയില്‍ കേന്ദ്ര സർക്കാരിന് 79.6 ശതമാനം ഓഹരികളാണുള്ളത്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്കില്‍ 98.25 ശതമാനവും ഇന്ത്യൻ ഓവർസീസ് ബാങ്കില്‍ 96.38 ശതമാനവും യൂകോ ബാങ്കില്‍ 95.39 ശതമാനവും സെൻട്രല്‍ ബാങ്കില്‍ 93.08 ശതമാനവും ഓഹരി പങ്കാളിത്തമുണ്ട്.

X
Top