2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

ലാഭമെടുപ്പ് തുടരുമെന്ന് വിലയിരുത്തല്‍

മുംബൈ: രണ്ട് ദിവസത്തെ നേട്ടത്തിനൊടുവില്‍ ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചൊവ്വാഴ്ച കൂപ്പുകുത്തി. സെന്‍സെക്സ് 413.24 പോയിന്റ് അഥവാ 0.66 ശതമാനം താഴ്ന്ന് 61932.47 ലെവലിലും നിഫ്റ്റി 112.30 പോയിന്റ് അഥവാ 0.61 ശതമാനം താഴ്ന്ന് 18286.50 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. സെന്‍സെക്‌സ് നിര്‍ണ്ണായക ലെവലായ 62,000 ത്തിലേയ്ക്ക് വീണതായി ശ്രീകാന്ത് ചൗഹാന്‍, ഇക്വിറ്റി റിസര്‍ച്ച് (റീട്ടെയില്‍), കൊട്ടക് സെക്യൂരിറ്റീസ് വിലയിരുത്തുന്നു.

ലാഭമെടുപ്പാണ് സൂചികകളെ താഴ്ത്തിയത്. പലിശ നിരക്ക് നീക്കത്തെക്കുറിച്ചുള്ള ആശങ്കയും ഡിമാന്‍ഡ് കുറയുന്നതും കാരണം കൃത്യമായ ഇടവേളകളില്‍ നിക്ഷേപകര്‍ ലാഭം ബുക്ക് ചെയ്യുന്നു. പ്രതിദിന ചാര്‍ട്ടില്‍ റിവേഴ്‌സല്‍ പാറ്റേണും ബെയറിഷ് കാന്‍ഡിലും രൂപം കൊണ്ടു.

ലാഭമെടുപ്പ് തുടരുമെന്നതുതന്നെയാണ് കരുതേണ്ടത്. നിഫ്റ്റി 18400 ല്‍ പ്രതിരോധം നേരിടുമ്പോള്‍ 18200-18150 ആയിരിക്കും സപ്പോര്‍ട്ട്. മികച്ച എഫ്‌ഐഐ വാങ്ങലും നാലാംപാദ ഫലങ്ങളുമാണ് വിപണിയെ സഹായിക്കുന്നതെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.

X
Top