മോദിയുടെ സ്വർണം വാങ്ങൽ നിർദേശം; പഴയ സ്വർണം വിറ്റ് പണമാക്കാൻ തിരക്ക്ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള കന്നുകാലി, കോഴിവരവ് ഗണ്യമായി കുറഞ്ഞു; പോത്ത്, കോഴി ഇറച്ചിവില കൂടുന്നുവിബിജി ആർഎഎംജി പദ്ധതി ജൂലൈ ഒന്നുമുതൽ നടപ്പിൽവരുംറഷ്യയുടെ എൽഎൻജി വേണ്ടെന്ന് ഇന്ത്യ; സിംഗപ്പൂരിനടുത്ത് പാതിവഴിയിൽ കുടുങ്ങി കപ്പൽഎണ്ണ കമ്പനികൾക്ക് വില പിടിച്ചു നിർത്താൻ കഴിയുമോ എന്നതിൽ ഉറപ്പ് പറയാൻ ആകില്ലെന്ന് കേന്ദ്ര സർക്കാർ

ബഹിരാകാശ മേഖല സ്വകാര്യ പങ്കാളിത്തം വര്‍ധിക്കുന്നു

ന്യൂഡല്‍ഹി: ഈയാഴ്ച നടക്കുന്ന ഐഎസ്ആര്‍ഒ പിഎസ് എല്‍വി-സി54 ലോഞ്ചിംഗോടെ ഇന്ത്യന്‍ ബഹിരാകാശ മേഖലയിലെ സ്വകാര്യ പങ്കാളിത്തം വര്‍ധിക്കും. ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹം 06 (ഓഷ്യന്‍സാറ്റ് 3) കൂടാതെ എട്ട് നാനോ ഉപഗ്രഹങ്ങളും പിഎസ്എല്‍വി വഹിക്കുന്നുണ്ട്. ബെംഗളൂരു ആസ്ഥാനമായ സ്‌പേസ്‌ടെക് സ്റ്റാര്‍ട്ടപ്പ് പിക്‌സലിന്റെ മൂന്നാമത്തെ ഹൈപ്പര്‍സ്‌പെക്ട്രല്‍ ഉപഗ്രഹം ‘ആനന്ദ്’, സ്വകാര്യ സ്‌പെയ്‌സ് ടെക് കമ്പനിയായ ധ്രുവ സ്‌പേസിന്റെ തൈബോള്‍ട്ട് ബഹിരാകാശ പേടകങ്ങള്‍ എന്നിവ ഉള്‍പ്പടെയാണിത്.

കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ മേഖലയിലേയ്ക്ക് കടന്നുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹൈദരാബാദ് ആസ്ഥാനമായ സ്‌കൈറൂട്ട് വിക്രംഎസ് (ഹൈദരാബാദ് ആസ്ഥാനമായുള്ള സ്‌കൈറൂട്ട് എയറോസ്‌പേസില് നിന്നുള്ള സബ്ഓര്ബിറ്റല് ലോഞ്ച് വെഹിക്കിള്) വിക്ഷേപിച്ചതിന് തൊട്ടുപിന്നാലെയാണ് പിഎസ്എല്‍വി-സി54 നവംബര്‍ 26 ന് കുതിച്ചുയരുന്നത്. ഒരു സ്വകാര്യ കമ്പനി നിര്‍മ്മിച്ച രാജ്യത്തെ ആദ്യ റോക്കറ്റായിരുന്നു വിക്രംഎസ്.

ആനന്ദ്, തൈബോള്‍ട്ട് സ്‌പെയ്‌സ്‌ക്രാഫ്റ്റുകള്‍ക്ക് പുറമെ ബൂട്ടാനുവേണ്ടി നാനോ സാറ്റ്‌ലൈറ്റ് ടുവും യുഎസിലെ സ്‌പേസ്ഫ്‌ലൈറ്റില്‍ നിന്നുള്ള നാല് പേലോഡ് ആസ്‌ട്രോകാസ്റ്റ് ഉപഗ്രഹങ്ങളും പിഎസ്എല്‍വി-സി54 വഹിക്കും. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് ടെക്‌നോളജി ഡെമോണ്‍സ്‌ട്രേറ്റര്‍ ഉപഗ്രമാണ് ആസ്‌ട്രോകാസ്റ്റ്.

ലോ എര്‍ത്ത് ഓര്‍ബിറ്റിലെ മൈക്രോസാറ്റലൈറ്റ് ഉപയോഗിച്ച് ഭൗമനിരീക്ഷണം നടത്തുന്ന ഉപഗ്രഹമാണ് ആനന്ദ്. എര്‍ത്ത് ഒബ്‌സര്‍വേഷന്‍ ക്യാമറയുടെ കഴിവുകളും വാണിജ്യ പ്രയോഗങ്ങളുമാണ് ഇത് പ്രദര്‍ശിപ്പിക്കുക. ഒന്നിലധികം ഉപയോക്താക്കള്‍ക്കായി ദ്രുതഗതിയിലുള്ള സാങ്കേതികവിദ്യാ പ്രകടനവും നക്ഷത്ര രാശി പ്രകടനവും സാധ്യമാക്കുന്ന ആശയവിനിമയ പേലോഡ് ഉപഗ്രഹങ്ങള്‍ തൈബോള്‍ട്ട് സ്‌പെയ്‌സ്‌ക്രാഫ്റ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

X
Top