റെയില്‍വേയില്‍ 20,800 കോടിയുടെ പദ്ധതികള്‍ക്ക് അനുമതിപെട്രോളിന് അഞ്ച് രൂപയും ഡീസലിന് 23 രൂപയും രൂപയും നഷ്ടമെന്ന് എണ്ണക്കമ്പനികൾമോദി-ഷി കൂടിക്കാഴ്ചക്ക് കളമൊരുങ്ങുന്നു; ഇന്ത്യ-ചൈന ബന്ധം നിര്‍ണായക വഴിത്തിരിവിലേക്ക്എസ്‌ഐപി നിക്ഷേപത്തില്‍ റെക്കോഡ്‌രാജ്യത്ത് ഭക്ഷ്യസുരക്ഷാ പരിശോധന കർശനമാക്കുന്നു

കനത്ത തകര്‍ച്ചയ്ക്ക് ശേഷം എണ്ണവില ഉയര്‍ന്നു

ടോക്കിയോ: ചൈനീസ് ഡിമാന്റില്‍ പ്രതീക്ഷയര്‍പ്പിച്ച് എണ്ണ അവധി വില ഉയര്‍ന്നു. ബ്രെന്റ് 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 83.28 ഡോളറായപ്പോള്‍ വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് അവധി (ഡബ്ല്യുടിഐ) 0.8 ശതമാനം നേട്ടത്തില്‍ ബാരലിന് 77.58 ഡോളറിലാണ് വ്യാപാരത്തിലുള്ളത്. തിങ്കളാഴ്ച ഇരു സൂചികകളും യഥാക്രമം 3%,5% എന്നിങ്ങനെ ഇടിവ് നേരിട്ടിരുന്നു.

നേട്ടത്തോടെ പ്രതിവാര വ്യാപാരം ആരംഭിച്ച സൂചികകള്‍ പിന്നീട് റഷ്യന്‍ വിതരണത്തെക്കുറിച്ചുള്ള ആശങ്കകളില്‍ നിലംപൊത്തുകയായിരുന്നു. റഷ്യന്‍ എണ്ണയ്ക്ക് വിലപരിധി നിശ്ചയിച്ചുള്ള യു.എസ്-യൂറോപ്പ്് നടപടി തിങ്കളാഴ്ചയാണ് പ്രാബല്യത്തിലായത്. 60 ഡോളറാണ് ജി7 രാഷ്ട്രങ്ങള്‍ നിശ്ചയിച്ച പരിധി.

എന്നാല്‍ തീരുമാനം അംഗീകരിക്കാന്‍ റഷ്യ തയ്യാറായിട്ടില്ല. ഇത്തരം രാജ്യങ്ങൡലേയ്ക്കുള്ള വിതരണം പൂര്‍ണ്ണമായി നിര്‍ത്തുമെന്നാണ് മുന്നറിയിപ്പ്. ഫെഡ് റിസര്‍വ് നിരക്ക് വര്‍ധനവ് മയപ്പെടുത്താനിരിക്കെ എണ്ണവില ഉയര്‍ച്ച താഴ്ചകളുടേതാകുമെന്ന് വിദഗ്ധര്‍ പറയുന്നു.

X
Top