കടലിനടിയിലെ എണ്ണ തേടി ഇന്ത്യയുടെ വമ്പൻ നീക്കം; 80,000 കോടി രൂപ ചെലവിൽ വരുന്നു സമുദ്ര മന്ഥൻ പദ്ധതിഇന്ത്യയുടെ സ്മാര്‍ട്ട്ഫോണ്‍ കയറ്റുമതി 10 ബില്യണ്‍ ഡോളറിലേക്ക്ഇന്ത്യ-ചൈന അതിര്‍ത്തി വ്യാപാരം ഓഗസ്റ്റ് ഒന്നുമുതല്‍; ലിപുലേഖ് വീണ്ടും സജീവമാകുന്നുകേരളത്തിൽ വന്‍ നിക്ഷേപത്തിന് ഏഷ്യന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഇന്‍വെസ്റ്റ്മെന്റ് ബാങ്ക്യുഎഇ-ഇന്ത്യ സ്വർണ്ണ ഇറക്കുമതി അനിശ്ചിതത്വത്തിൽ; ഇറക്കുമതി കുറയ്ക്കാനുള്ള കേന്ദ്രസർക്കാർ നീക്കമെന്നും സംശയം

അന്തര്‍ദ്ദേശീയ വിപണിയില്‍ എണ്ണവില ഉയര്‍ന്നു

സിംഗപ്പൂര്‍: ആറ് മാസത്തെ താഴ്ന്ന നിരക്കില്‍ നിന്ന് വീണ്ടെടുപ്പ് നടത്തിയിരിക്കയാണ് എണ്ണവില. ബ്രെന്റ് അവധി വില 13 സെന്റ് അഥവാ 0.1 ശതമാനം ഉയര്‍ന്ന് 92.47 ഡോളറിലും വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) 27 സെന്റ് അഥവാ 0.3 ശതമാനം ഉയര്‍ന്ന് ബാരലിന് 86.80 ഡോളറിലുമെത്തി. മാന്ദ്യഭീതിയും തുടര്‍ന്നുള്ള ഡിമാന്റ് കുറവും കാരണം ഇരു സൂചികകളും ചൊവ്വാഴ്ച 3 ശതമാനത്തോളം തകര്‍ച്ച നേരിട്ടിരുന്നു.

യുഎസ് ഓയില്‍, ഗ്യാസോലിന്‍ ശേഖരത്തിലെ ഇടിവ് ഡിമാന്റ് വര്‍ധന ഉറപ്പാക്കിയതാണ് ബുധനാഴ്ച എണ്ണവില ഉയര്‍ത്തിയത്. ‘യു.എസ്. കരുതല്‍ ശേഖരം തുടര്‍ച്ചയായ രണ്ടാം ആഴ്ചയും കുറവ് രേഖപ്പെടുത്തി. ഇത് ഡിമാന്റ് ശക്തമാണെന്നതിന്റെ സൂചനയാണ്. ഇതോടെ വാങ്ങല്‍ പുന:സ്ഥാപിക്കപ്പെട്ടു’ ഫുജിറ്റോമി സെക്യൂരിറ്റീസ് കോ ലിമിറ്റഡിന്റെ ചീഫ് അനലിസ്റ്റ് കസുഹിക്കോ സൈറ്റോ നിരീക്ഷിക്കുന്നു.

ഓഗസ്റ്റ് 12 ന് അവസാനിച്ച ആഴ്ചയില്‍ യു.എസ് ക്രൂഡ് സ്‌റ്റോക്കുകളില്‍ ഏകദേശം 448,000 ബാരലിന്റെ കുറവാണുണ്ടായിരിക്കുന്നത്. ഗ്യാസോലിന്‍ കരുതല്‍ ശേഖരം ഏകദേശം 4.5 ദശലക്ഷം ബാരലും ഡിസ്റ്റിലേറ്റ് സ്‌റ്റോക്കുകള്‍ ഏതാണ്ട് 759,000 ബാരലും ഇടിവ്‌ രേഖപ്പെടുത്തി. അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റിയൂട്ട് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഈ കണക്കുകളുള്ളത്.

റോയിട്ടേഴ്‌സ് പോള്‍ പ്രകാരം ക്രൂഡ് ഇന്‍വെന്ററികള്‍ കഴിഞ്ഞയാഴ്ച ഏകദേശം 300,000 ബാരലും പെട്രോള്‍ സ്‌റ്റോക്കുകള്‍ 1.1 ദശലക്ഷം ബാരലും കുറവ് നേരിട്ടു.

X
Top