ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

ഓയിൽ ഇന്ത്യയുടെ ത്രൈമാസ ലാഭം 1,555 കോടി രൂപയായി വർധിച്ചു

കൊച്ചി: പൊതുമേഖലാ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യ 2023 ലെ ഒന്നാം പാദത്തിൽ 1,555.49 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി. ഇതേ കാലയളവിൽ കമ്പനിയുടെ മൊത്ത വരുമാനം 96.36% ഉയർന്ന് 6,029.86 കോടി രൂപയായി. മുൻ വർഷം ഇത് 3,070.78 കോടി രൂപയായിരുന്നു. സമാനമായി നികുതിക്ക് മുമ്പുള്ള ലാഭം 2,107.68 കോടി രൂപയായി ഉയർന്നു.

ഓയിൽ ഇന്ത്യയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 98.7 ശതമാനം ഉയർന്ന് 5,967.55 കോടി രൂപയായപ്പോൾ ഇബിഐടിഡിഎ 108.08 ശതമാനം വർധിച്ച് 2698.67 കോടി രൂപയായി. അവലോകന പാദത്തിൽ കമ്പനിയുടെ ഇബിഐടിഡിഎ മാർജിൻ 44.76 ശതമാനമായി മെച്ചപ്പെട്ടു. ഒപ്പം ഓയിൽ ഇന്ത്യ അതിന്റെ ക്രൂഡ് ഓയിൽ ഉൽപ്പാദനത്തിൽ 4.14% വർധന രേഖപ്പെടുത്തി.

പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള ഒരു സർക്കാർ ഉടമസ്ഥതയിലുള്ള നവരത്നയാണ് ഓയിൽ ഇന്ത്യ ലിമിറ്റഡ്. 2022 ജൂൺ 30 വരെ, കമ്പനിയിൽ ഇന്ത്യാ ഗവൺമെന്റിന് 56.66% ഓഹരിയുണ്ട്. ബിഎസ്ഇയിൽ ഓയിൽ ഇന്ത്യയുടെ ഓഹരികൾ 0.03 ശതമാനം ഉയർന്ന് 187.95 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

X
Top