ഏപ്രിലിൽ ഇന്ത്യയുടെ കയറ്റുമതി ഉയർന്നുറഷ്യൻ ക്രൂഡോയിൽ: ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് അനുവദിച്ചിരുന്ന ‘ഇളവ്’ പിൻവലിച്ച് യുഎസ്ഇന്ധന വില ഉയരുന്നു; മൊത്ത വിലസൂചികയിൽ വൻ കുതിപ്പ്കുതിച്ചുയര്‍ന്ന് വിദേശനാണ്യ ശേഖരംഇന്ത്യയുടെ കരുതൽ എണ്ണശേഖരം 3 കോടി ബാരൽ ആക്കും; പ്രധാനമന്ത്രിയുടെ യുഎഇ സന്ദർശനത്തിൽ ധാരണ

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരിയുടെ റേറ്റിംഗ് താഴ്ത്തി ആഗോള ബ്രോക്കറേജ് സ്ഥാപനങ്ങള്‍

മുംബൈ: ദുര്‍ബലമായ ജൂണ്‍ പാദഫലത്തെ തുടര്‍ന്ന് രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ ഓഹരി, എസ്‌ക്കോര്‍ട്ടസ്കുബോര്‍ട്ടയുടെ റേറ്റിംഗ് ആഗോള ബ്രാക്കറേജ് സ്ഥാപനങ്ങള്‍ താഴ്ത്തി. സിഎല്‍എസ്എ വാങ്ങല്‍ റേറ്റിംഗ് വില്‍പനയാക്കിയപ്പോള്‍ ജെപി മോര്‍ഗന്‍ ഓവര്‍വെയ്റ്റ് റേറ്റിംഗ്‌ ന്യൂട്രലാക്കി മാറ്റി.

ഇരു സ്ഥാപനങ്ങളും യഥാക്രം 1612 രൂപ, 1565 രൂപ എന്നിങ്ങനെയാണ് ലക്ഷ്യവില നിശ്ചയിച്ചിരിക്കുന്നത്.കമ്പനിയുടെ 2023-24 വരുമാന അനുമാനം യഥാക്രമം 24 ശതമാനം, 26 ശതമാനം എന്നിങ്ങനെ കുറയ്ക്കാനും സിഎല്‍എസ്എ തയ്യാറായി. തിങ്കളാഴ്ചയാണ് എസ്‌ക്കോര്‍ട്ട്‌സ് കുബോര്‍ട്ട ജൂണ്‍ പാദഫലം പ്രഖ്യാപിച്ചത്.

അറ്റാദായം 20.35 ശതമാനം ഇടിഞ്ഞ് 147.5 കോടി രൂപയായെന്ന് കമ്പനി അറിയിച്ചു. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ പാദത്തിലെ അറ്റാദായം 185.2 കോടി രൂപയായിരുന്നു.
വരുമാനം ജൂണിലവസാനിച്ച പാദത്തില്‍ 2,014.9 കോടി രൂപയായി ഉയര്‍ന്നെങ്കിലും ഇബിറ്റ 201.6 കോടി രൂപയായി കുറഞ്ഞു.

ജൂണിലവസാനിച്ച പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല കമ്പനിയുടെ 18,30,388 ഓഹരികള്‍ സ്വന്തമാക്കിയിരുന്നു. 1.39 ശതമാനം ഓഹരി പങ്കാളിത്തമാണ് ഇത്.

X
Top