വിദഗ്ധ സമിതി റിപ്പോർട്ട് പഠിച്ചശേഷം അതിവേഗ റെയിലിൽ തീരുമാനമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻറഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി; ഇന്ത്യയ്ക്ക് ഏ‍ർപ്പെടുത്തിയ 500% തീരുവയിൽ ഇളവ് പ്രഖ്യാപിച്ച് യുഎസ്നാമക്കലിൽ കോഴിമുട്ടവിലയിൽ റെക്കോഡ് വർധന; ചില്ലറ വില എട്ട് രൂപ കടന്നുസബ്സിഡി അരി മറിച്ചുവിറ്റ് എഥനോൾ കമ്പനികളുടെ കൊള്ള; കടുത്ത നടപടിയുമായി എഫ്സിഐഅധികമായുള്ള 700 കോടി ലീറ്റർ എഥനോൾ അയൽരാജ്യങ്ങൾക്ക് വിറ്റുകാശാക്കാൻ ഇന്ത്യ

നേട്ടം നിലനിര്‍ത്തി ഓഹരി വിപണി

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായ നാലാം ദിവസവും നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 136.63 പോയിന്റ് അഥവാ 0.17 ശതമാനം ഉയര്‍ന്ന് 81926.75 ലെവലിലും നിഫ്റ്റി 30.65 പോയിന്റ് അഥവാ 0.12 ശതമാനം ഉയര്‍ന്ന് 25108.30 ലെവലിലും വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. 1780 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2204 ഓഹരികള്‍ തിരിച്ചടി നേരിട്ടു. 142 ഓഹരി വിലകളില്‍ മാറ്റമില്ല.

ജിയോ ഫിനാന്‍ഷ്യല്‍, ഭാരതി എയര്‍ടെല്‍, എറ്റേര്‍ണല്‍,ഐഷര്‍ മോട്ടോഴ്‌സ്, എച്ച്‌സിഎല്‍ എന്നിവയാണ് റാലിയ്ക്ക് നേതൃത്വം നല്‍കിയത്. ട്രെന്റ്, ടാറ്റ മോട്ടോഴ്‌സ്, ആക്‌സിസ് ബാങ്ക്, ടാറ്റ കണ്‍സ്യൂമര്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവ ഇടിഞ്ഞു.

മേഖലകളില്‍ ഊര്‍ജ്ജം, ഓയില്‍ ആന്റ് ഗ്യാസ്, ഫാര്‍മ ടെലികോം കണ്‍സ്യമര്‍ ഡ്യൂറബിള്‍സ് എന്നിവ 0.3-2 ശതമാനം ഉയര്‍ന്നപ്പോള്‍ ബിഎസ്ഇ സ്‌മോള്‍ക്യാപ് നേരിയ തോതില്‍ ഇടിവ് നേരിടുകയും മിഡ്ക്യാപ് 0.4 ശതമാനമുയരുകയും ചെയ്തു.

ഇന്ത്യന്‍ രൂപ ഡോളറിനെതിരെ 88.78 നിരക്കില്‍ മാറ്റമില്ലാതെയാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 25200-25250 ലെവലില്‍ വില്‍പന സമ്മര്‍ദ്ദം നേരിട്ടതായി എല്‍കെപി സെക്യൂരിറ്റീസ്, ടെക്‌നിക്കല്‍ അനലിസ്റ്റ്, വട്‌സാല്‍ ബുവ നിരീക്ഷിക്കുന്നു. വരും സെഷുകളില്‍ ബുള്ളുകളുടെ സ്വാധീനം കുറയാനും കണ്‍സോളിഡേഷനും സാധ്യതയുണ്ട്.

24900 ന് മുകളില്‍ നിഫ്റ്റി തുടരുന്നത് ശുഭസൂചനയാണ്.

X
Top