‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

അപ്പര്‍ സര്‍ക്യൂട്ടിലെത്തി മള്‍ട്ടിബാഗര്‍ ഓഹരി

ന്യൂഡല്‍ഹി: വെള്ളിയാഴ്ച 5 ശതമാനം അപ്പര്‍സര്‍ക്യൂട്ടില്‍ ലോക്ക് ചെയ്ത ഓഹരിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യയുടേത്. 4.91 ശതമാനം നേട്ടത്തില്‍ 39.50 രൂപയിലായിരുന്നു ക്ലോസിംഗ്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡുമായുള്ള ലയനത്തിന്റെ കരട് പദ്ധതിക്ക് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകാരം നല്‍കിയിരുന്നു.

ഇതാണ് ഓഹരിയെ ഉയര്‍ത്തിയത്. ഫിബ ഹാര്‍ഡ്വിന്‍ ലോക്ക്‌സ് ലിമിറ്റഡ് 1956 ഓഗസ്റ്റ് 22 ന് കമ്പനി ആക്ട്, 1956 പ്രകാരം സംയോജിപ്പിക്കപ്പെട്ട ഒരു പൊതു കമ്പനിയാണ്.

517 കോടി വിപണി മൂല്യം രേഖപ്പെടുത്തിയ ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് ഹാര്‍ഡ്വിന്‍ ഇന്ത്യ. വാസ്തുവിദ്യാ ഉപകരണങ്ങളുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കള്‍ക്കിടയില്‍, ഹാര്‍ഡ്വിന്‍ അറിയപ്പെടുന്ന ഒരു പേരാണ്. കഴിഞ്ഞ 50 വര്‍ഷമായി, വാസ്തുവിദ്യാ ഹാര്‍ഡ്വെയറുകളുടെയും ഗ്ലാസ് ഫിറ്റിംഗുകളുടെയും നിര്‍മ്മാണം നടത്തുന്നു.

കമ്പനി ഓഹരി കഴിഞ്ഞ 3 വര്‍ഷത്തില്‍ 322.69 ശതമാനം ഉയര്‍ന്നു.കഴിഞ്ഞമാസം ബോണസ് ഓഹരി വിതരണത്തിനും ഓഹരി വിഭജനത്തിനും തയ്യാറായിരുന്നു.

X
Top