പെട്രോളിൽ 85% എഥനോൾ ചേർക്കാനുള്ള കരട് നിയമം ഉടൻ പ്രബല്യത്തിലായേക്കുംപശ്ചിമേഷ്യൻ യുദ്ധം: കേരളത്തിലേക്കുള്ള ഗൾഫ് പണമൊഴുക്കിൽ കനത്ത ഇടിവ്കൊള്ള തുടർന്ന് വിമാനക്കമ്പനികൾഇന്ത്യയുടെ സമുദ്രോൽപന്ന കയറ്റുമതിയിൽ റെക്കോർഡ്ഹോർമുസ് കടലിടുക്കിൽ സംഘർഷം: 97,000 മെട്രിക് ടൺ ക്രൂഡ് ഓയിലുമായി ഇന്ത്യൻ ടാങ്കർ മുംബൈയിലേക്ക്

മൂന്നാഴ്ചയിലെ ഇടിവില്‍ നിന്ന് മോചനം, വിപണിയുടെ പ്രതിവാര നേട്ടം 2.5 ശതമാനം

മുംബൈ: മൂന്നാഴ്ച നീണ്ട തകര്‍ച്ചയ്ക്ക് വിരമാമമിട്ട് മാര്‍ച്ച് 31 ന് അഴസാനിച്ച ആഴ്ചയില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 1464.42 പോയിന്റ് അഥവാ 2.55 ശതമാനം ഉയര്‍ന്ന് 58991.92 ലെവലിലും നിഫ്റ്റി 414.75 പോയിന്റ് അഥവാ 2.44 ശതമാനം ഉയര്‍ന്ന് 17359.80 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. ഇന്‍ഫോ എഡ്ജ് ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ബോഷ്, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് എന്നിവയാണ് ബിഎസ്ഇ ലാര്‍ജ്ക്യാപ് സൂചികയില്‍ മികച്ച നേട്ടമുണ്ടാക്കിയത്.

ഇവ രണ്ട് ശതമാനം ഉയര്‍ന്നു. അതേസമയം അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ്, അദാനി ട്രാന്‍സ്മിഷന്‍, എഫ്എസ്എന്‍ ഇ-കൊമേഴ്‌സ് വെഞ്ച്വേഴ്‌സ് (നൈക്ക) എന്നിവ 10-14 ശതമാനം ഇടിവ് നേരിട്ടു. പിബി ഫിന്‍ടെക്, ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ, മോത്തിലാല്‍ ഓസ്വാള്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ്, എസ്‌ജെവിഎന്‍, അല്‍കെം ലബോറട്ടറീസ്, ഡാല്‍മിയ ഭാരത്, ആദിത്യ ബിര്‍ള ക്യാപിറ്റല്‍ എന്നിവയുടെ പിന്‍ബലത്തില്‍ ബിഎസ്ഇ മിഡ്ക്യാപ് 2 ശതമാനമാണ് ഉയര്‍ന്നത്. പ്രിമോ കെമിക്കല്‍സ്, നവ്കര്‍ കോര്‍പ്പറേഷന്‍, വെറാന്‍ഡ ലേണിംഗ് സൊല്യൂഷന്‍സ്, ആഷിയാന ഹൗസിംഗ്, അലുവാലിയ കോണ്‍ട്രാക്ട്‌സ് ഇന്ത്യ, ഐഐഎഫ്എല്‍ ഫിനാന്‍സ്, എസ്എച്ച് കെല്‍ക്കര്‍ & കമ്പനി എന്നിവ 15-18 ശതമാനം ഉയര്‍ന്നതോടെ സ്‌മോള്‍ക്യാപ് 0.7 ശതമാനം കരുത്താര്‍ജ്ജിച്ചു.

അതേസമയം ബ്രൈറ്റ്‌കോം ഗ്രൂപ്പ്, എസ്വിപി ഗ്ലോബല്‍ ടെക്‌സ്‌റ്റൈല്‍സ്, ഫെര്‍മെന്റ ബയോടെക്, സെല്‍പ്‌മോക് ഡിസൈന്‍ ആന്‍ഡ് ടെക്, എസ്ഇപിസി, സദ്ഭാവ് എഞ്ചിനീയറിംഗ്, വിഎല്‍എസ് ഫിനാന്‍സ്, എലിന്‍ ഇലക്ട്രോണിക്‌സ്, ബ്ലാക്ക് റോസ് ഇന്‍ഡസ്ട്രീസ് എന്നിവ 14 മുതല്‍ 22 ശതമാനം വരെ ഇടിഞ്ഞു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് ബിഎസ്ഇ സെന്‍സെക്‌സ് ഓഹരികളില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ഭാരതി എയര്‍ടെല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ബജാജ് ഫിനാന്‍സ് എന്നിവയ്ക്ക് അവരുടെ വിപണി മൂലധനത്തിന്റെ ഭൂരിഭാഗവും നഷ്ടപ്പെട്ടു.

മേഖലാതലത്തില്‍, നിഫ്റ്റി പിഎസ്യു ബാങ്ക് സൂചിക 4 ശതമാനമുയര്‍ന്നപ്പോള്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സൂചിക 2.7 ശതമാനവും മെറ്റല്‍ സൂചിക 2.3 ശതമാനവും ഫാര്‍മ സൂചിക 2.2 ശതമാനവും മെച്ചപ്പെട്ടു.വിദേശ സ്ഥാപന നിക്ഷേപകര്‍ (എഫ്‌ഐഐ) 2243.74 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തുന്നതിനും വിപണി സാക്ഷിയായി. ഡിഐഐ (ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍) 4955.78 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് നടത്തിയത്.

മാര്‍ച്ചില്‍ എഫ്‌ഐഐ 1997.70 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തിയപ്പോള്‍ ഡിഐഐകളുടെ നിക്ഷേപം 30548.77 കോടി രൂപയാണ്.

X
Top