പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം വരിച്ച് വിപണി

മുംബൈ: ബെഞ്ച്മാര്‍ക്ക് സൂചികകള്‍ തുടര്‍ച്ചയായ ഏഴാം ദിവസവും നഷ്ടം വരിച്ചു. സെന്‍സെക്‌സ് 175.58 പോയിന്റ് അഥവാ 0.30 ശതമാനം ഇടിവ് നേരിട്ട് 59288.35 ലെവലിലും നിഫ്റ്റി 73.10 പോയിന്റ് അഥവാ 0.42 ശതമാനം താഴ്ന്ന് 17,392.70 ലെവലിലും ക്ലോസ് ചെയ്യുകയായിരുന്നു. 944 ഓഹരികള്‍ മുന്നേറിയപ്പോള്‍ 2511 ഓഹരികളാണ് തിരിച്ചടി നേരിട്ടത്.

174 ഓഹരികള്‍ മാറ്റമില്ലാതെ തുടര്‍ന്നു. അദാനി എന്റര്‍പ്രൈസസ്, ബജാജ് ഓട്ടോ, യുപിഎല്‍,ടാറ്റ സ്റ്റീല്‍, ഇന്‍ഫോസിസ് എന്നിവയാണ് കനത്ത തിരിച്ചടി നേരിട്ട ഓഹരികള്‍. ഐസിഐസിഐ ബാങ്ക്, കോടക് മഹീന്ദ്ര ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പറേഷന്‍, എസ്ബിഐ, എച്ച്ഡിഎഫ്‌സി ലൈഫ് എന്നിവ നേട്ടമുണ്ടാക്കിയവയില്‍ പെടുന്നു.

ബാങ്ക്, റിയാലിറ്റി ഒഴികെയുള്ള മേഖലകള്‍ നഷ്ടത്തിലായി. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 0.6 ശതമാനവും 1 ശതമാനവുമാണ് ദുര്‍ബലമായത്. യുഎസിലെ ഉയര്‍ന്ന പണപ്പെരുപ്പ ഡാറ്റകളും തുടര്‍ന്നുണ്ടായ നിരക്ക് വര്‍ദ്ധന ഭീതിയും തിരിച്ചടിയായി, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ, ഗവേഷണ വിഭാഗം തലവന്‍ വിനോദ് നായര്‍ നിരീക്ഷിക്കുന്നു.

വ്യക്തിഗത ഉപഭോഗം വര്‍ധിച്ചതായുള്ള ഡാറ്റ വെള്ളിയാഴ്ചയാണ് യുഎസ് പുറത്തുവിട്ടത്. യു.എസ് ഡോളര്‍ സൂചിക 105 നിരക്ക് ഭേദിച്ചിട്ടുണ്ട്. ഇതോടെ രൂപ ദുര്‍ബലമായി.

X
Top