ഓപ്പറേഷൻ സിന്ദൂറിന്‌ പിന്നാലെ പ്രതിരോധ ബജറ്റ് ഉയർത്താനൊരുങ്ങി ഇന്ത്യഇന്ത്യയുടെ കയറ്റുമതി 9 ശതമാനം ഉയർന്നുതൊഴിലില്ലായ്മ കൂടുതല്‍ പുരുഷന്‍മാര്‍ക്കിടയില്‍; തൊഴിലെടുക്കുന്നവര്‍ കൂടുതല്‍ ഗ്രാമങ്ങളില്‍വളര്‍ച്ചയില്‍ കുതിച്ച് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥപോയ വർഷം ദുബായി എയർപോർട്ടുകൾ വാരിയത് 5,138 കോടി രൂപ

ലുലു ഗ്രൂപ്പ് ഐപിഒ ഒക്ടോബര്‍ അവസാന വാരം

ദുബായ്: എംഎ യൂസഫലിയുടെ ലുലു ഗ്രൂപ്പ് ഗള്‍ഫ് മേഖലയില്‍ വലിയൊരു നീക്കത്തിന് തുടക്കമിടാന്‍ തയ്യാറെടുക്കുന്നു.

റീട്ടെയില്‍ ഭീമനായ ലുലു ഗ്രൂപ്പ് അവരുടെ ഐപിഒ ഒക്ടോബര്‍ അവസാന വാരം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.

ഐപിഒയില്‍ കമ്പനിയുടെ ഓഹരികള്‍ പൊതുജനങ്ങള്‍ക്ക് വാങ്ങാനുള്ള അവസരമുണ്ടാകും.

സ്വകാര്യ പങ്കാളിത്തം എന്നത് പൊതുപങ്കാളിത്തമായി മാറുന്ന കാലയളവ് കൂടിയായിരിക്കും ഇത്. ഗള്‍ഫ് മേഖലയില്‍ വലിയൊരു തുക സമാഹരിക്കാന്‍ കൂടിയാണ് ലുലു ഗ്രൂപ്പ് ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ് എന്ന ഐപിഒയ്ക്ക് തുടക്കമിടുന്നത്. വലിയ പ്ലാന്‍ ഇതിലൂടെ ലുലു ഗ്രൂപ്പ് മുന്നില്‍ കാണുന്നുണ്ട്.

ഒക്ടോബര്‍ അവസാന വാരമോ അതല്ലെങ്കില്‍ നവംബര്‍ ആദ്യവാരമോ ഓഹരികള്‍ വിറ്റഴിക്കാനാണ് ലുലു ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഐപിഒയിലൂടെ യുഎഇയിലെ റീട്ടെയില്‍ മേഖലയെ തന്നെ പിടിച്ച് കുലുക്കാനുള്ള ശ്രമത്തിലാണ് ലുലു ഗൂപ്പ്. ഇരട്ട ലിസ്റ്റിംഗായിരിക്കും ലുലു നടത്തുക.

1.5 ബില്യണിനും 1.85 ബില്യണിനും ഇടയില്‍ ഒരു തുക സമാഹരിക്കാന്‍ വേണ്ടിയാണ് ഓഹരി വിപണിയിലെ ഈ ലിസ്റ്റ് ചെയ്യല്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്നത്. സാവ്യ.കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അബുദാബി സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച്(എഡിഎക്‌സ്), സൗദി അറേബ്യന്‍ ഓഹരി വിപണിയായ തദാവുള്‍ എന്നിവയില്‍ ലുലു ഗ്രൂപ്പ് ഓഹരിയെ ലിസ്റ്റ് ചെയ്യും.

X
Top