അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

ഐഒസിഎല്ലിൽ നിന്ന് കരാർ സ്വന്തമാക്കി എൽ ആൻഡ് ടി എനർജി

മുംബൈ: എൽ ആൻഡ് ടി എനർജി ബിസിനസിന്റെ ഹൈഡ്രോകാർബൺ-ഓൺഷോർ വിഭാഗം ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്ന് (ഐഒസിഎൽ) ഒരു വലിയ കരാർ സ്വന്തമാക്കിയതായി ലാർസൻ ആൻഡ് ടൂബ്രോ അറിയിച്ചു. എൽ ആൻഡ് ടിയുടെ വർഗ്ഗീകരണം പ്രകാരം 2,500 കോടി മുതൽ 5,000 കോടി രൂപ വരെ മൂല്യമുള്ള പദ്ധതികളാണ് വലിയ പദ്ധതികൾ.

പെട്രോളിയം ഉൽപന്നങ്ങളുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിനും ദീർഘകാലാടിസ്ഥാനത്തിൽ അവരുടെ ലാഭക്ഷമതയും മത്സരശേഷിയും വർധിപ്പിക്കുന്നതിനുമായി ഐഒസിഎൽ അതിന്റെ പാനിപ്പത്ത് റിഫൈനറിയുടെ (പി-25) വിപുലീകരണ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഈ പി-25 പ്രോജക്റ്റിനായി ഒരു റെസിഡ്യൂ ഹൈഡ്രോക്രാക്കർ യൂണിറ്റ് (RHCU) സ്ഥാപിക്കുന്നതിന് വേണ്ടിയാണ് നിർദിഷ്ട കരാർ.

ഒരു ലംപ് സം ടേൺകീ (LSTK) അടിസ്ഥാനത്തിൽ അന്താരാഷ്ട്ര മത്സര ബിഡ്ഡിംഗ് വഴിയാണ് എൽ ആൻഡ് ടി എനർജി ഈ ഇപിസി കരാർ സ്വന്തമാക്കിയത്. എൽ ആൻഡ് ടി നേരത്തെയും പാനിപ്പത്ത്-റിഫൈനറിയിൽ ഐ‌ഒ‌സി‌എല്ലിനായി ഡിഎച്ച്‌ഡിടി യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ഇപിസിസി കരാർ നേടിയിരുന്നു. ബിഎസ്ഇയിൽ ലാർസൻ ആൻഡ് ടൂബ്രോയുടെ ഓഹരികൾ 0.94 ശതമാനം ഇടിഞ്ഞ് 1,917.65 രൂപയിലെത്തി.

X
Top