പശ്ചിമേഷ്യൻ യുദ്ധത്തിനിടയിലും കേരളത്തിലെ റിയൽ എസ്റ്റേറ്റ് വിപണിയിൽ സർപ്രൈസ് മുന്നേറ്റംസ്വര്‍ണ്ണവില പ്രവചനങ്ങളില്‍ വന്‍ കുറവ് വരുത്തി മോര്‍ഗന്‍ സ്റ്റാന്‍ലിവ്യാപാര കരാർ: ഇന്ത്യ അത്ര എളുപ്പം വഴങ്ങുന്ന രാജ്യമല്ലെന്ന് യുഎസ്കേരളത്തിലേക്കുള്ള രാജ്യാന്തര വിമാന യാത്രക്കാരുടെ എണ്ണത്തില്‍ 44% ഇടിവ്ഇന്ത്യ- ന്യൂസിലന്‍ഡ് സ്വതന്ത്ര വ്യാപാര കരാര്‍ തിങ്കളാഴ്ച ഒപ്പിടും; വിസയിലും വ്യാപാരത്തിലും വന്‍ ഇളവുകള്‍

ക്യു 4നു ശേഷം എല്‍&ടി 6% ഇടിഞ്ഞു

മുന്‍നിര ബ്ലൂചിപ്‌ കമ്പനിയായ എല്‍&ടി 2023-24 സാമ്പത്തിക വര്‍ഷത്തിലെ ജനുവരി-മാര്‍ച്ച്‌ ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ആറ്‌ ശതമാനം ഇടിഞ്ഞു.

ബുധനാഴ്ച 3486.85 രൂപയില്‍ ക്ലോസ്‌ ചെയ്‌ത എല്‍&ടി ഇന്നലെ രേഖപ്പെടുത്തിയ താഴ്‌ന്ന വില 3290 രൂപയാണ്‌.

സപ്ലൈ ശൃംഖലയിലെ തടസങ്ങള്‍ മൂലം നടപ്പു സാമ്പത്തിക വര്‍ഷം മാര്‍ജിന്‍ കുറയാന്‍ സാധ്യതയുണ്ടെന്ന എല്‍&ടിയുടെ നിഗമനമാണ്‌ ഓഹരി വിലയിലെ ഇടിവിന്‌ വഴിയൊരുക്കിയത്‌.

4396 കോടി രൂപയാണ്‌ എല്‍&ടി നാലാം ത്രൈമാസത്തില്‍ കൈവരിച്ച ലാഭം. 10 ശതമാനമാണ്‌ ലാഭവളര്‍ച്ച.

ത്രൈമാസ പ്രവര്‍ത്തന ഫലത്തെ തുടര്‍ന്ന്‌ ആഗോള ബ്രോക്കറേജായ സിഎല്‍എസ്‌എ എല്‍&ടി വാങ്ങുക എന്ന ശുപാര്‍ശ നിലനിര്‍ത്തി. ലക്ഷ്യമാക്കുന്ന വില 4151 രൂപയാണ്‌.

മറ്റൊരു ആഗോള ബ്രോക്കറേജായ ആയ സിറ്റി 4936 രൂപയിലേക്ക്‌ എല്‍&ടി ഉയരാന്‍ സാധ്യതയുണ്ടെന്ന നിഗമനം മുന്നോട്ടുവെക്കുന്നു.

ബെര്‍ണ്‍സ്‌റ്റെയ്‌ന്‍ എല്‍&ടിക്ക്‌ നല്‍കിയിരിക്കുന്നത്‌ ഔട്ട്‌പെര്‍ഫോം എന്ന റേറ്റിംഗ്‌ ആണ്‌. 3800 രൂപയാണ്‌ ലക്ഷ്യമാക്കുന്ന വില.

X
Top