ഓഹരി വില്‍പ്പനയില്‍ ഖജനാവ് നിറച്ച്‌ കേന്ദ്രസർക്കാർറെക്കാഡ് ഉയരത്തിൽ വിദേശ നാണയ ശേഖരംആഗോള നിക്ഷേപകരെ ഇന്ത്യയിലേക്ക് ക്ഷണിച്ച് ധനമന്ത്രി നിർമല സീതാരാമൻകുടുംബ ബജറ്റിന് തിരിച്ചടിയായി സവാള വില കുതിച്ചുയരുന്നു; കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ് കാര്യമെന്ന് കേന്ദ്ര സർക്കാർസ്വർണ ഇറക്കുമതി തീരുവ കുറച്ചേക്കും; 15 ശതമാനത്തിൽ നിന്ന് 6 ശതമാനമാക്കാൻ കേന്ദ്രം ആലോചിക്കുന്നു

കിഷോർ ബിയാനി ബാങ്കുകൾക്ക് നൽകാനുള്ള കുടിശ്ശിക 33,000 കോടി രൂപ

ഫ്യൂച്വർ റീട്ടെയിൽ എന്ന സ്ഥാപനത്തിലൂടെ ഒരിക്കൽ ലോകത്തിലെ തന്നെ റീട്ടെയിൽ രംഗത്തെ ഏറ്റവും വലിയ ശതകോടീശ്വരൻമാരിൽ ഒരാളായിരുന്ന വ്യക്തിയാണ് കിഷോർ ബിയാനി.

മുംബൈയിലെ ചെറുകടകളിൽ സ്റ്റോൺ വാഷ് ഫാബ്രിക്കുകൾ വിറ്റ് ബിസിനസിലെത്തി ബിയാനി 1987-ൽ പാൻ്റലൂൺസ് എന്ന പേരിൽ ഒരു ട്രൗസർ ബ്രാൻഡുമായാണ് റീട്ടെയ്ൽ രംഗത്ത് എത്തുന്നത്.

പിന്നീട് 244 നഗരങ്ങളിലായി രണ്ടു കോടി ചതുരശ്ര അടി വിസ്തീർണ്ണമുള്ള റീട്ടെയിൽ ശൃംഖലയായി ഇതിനെ വളർത്തി. ഇത് ആദിത്യ ബിർള ഗ്രൂപ്പിന് വിറ്റ ശേഷം ഫ്യൂച്ചർ i റീട്ടെയിൽ എന്ന റീട്ടെയിഷ ശൃംഖല സ്ഥാപിക്കുകയായിരുന്നു. പിന്നീട് ഇതിൽ നിന്നായി വരുമാനത്തിലേറെയും.

ബിഗ്ബസാർ ഹൈപ്പർമാർക്കറ്റ്, വസ്ത്രങ്ങൾക്കായുള്ള ബ്രാൻഡ് എഫ്ബിബി, ഈസിഡേ കൺവീനിയൻസ് സ്റ്റോറുകൾ, ഫുഡ് ഹാൾ എന്നിങ്ങനെയുള്ള ബ്രാൻഡുകൾ എല്ലാം ഫ്യൂച്വർ ഗ്രൂപ്പിന് കീഴിലായിരുന്നു. എന്നാൽ കൊവിഡ് ഈ റീട്ടെയിൽ ശൃംഖലയിലെ വൻ തകർച്ചക്ക് കാരണമായി.

ഇപ്പോൾ ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികൾക്ക് നല്ല കാലമല്ല. കാനറ ബാങ്കിന് 131 കോടി രൂപ നൽകാനുണ്ട്. ഫ്യൂച്ചർ ബ്രാൻഡുകൾ പിഎൻബിക്കും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്കും മാത്രം 350 കോടി രൂപ നൽകാനുണ്ട്.

ഫ്യൂച്ചർ ഗ്രൂപ്പ് കമ്പനികൾ വിവിധ ബാങ്കുകൾക്ക് ആകെ 33,000 കോടി രൂപയുടെ കുടിശ്ശികയാണ് വരുത്തിയിരിക്കുന്നത്. ഫ്യൂച്ചർ എൻ്റർപ്രൈസസ് പാപ്പരത്ത നടപടികളിലൂടെ കടന്നുപോകുകയാണ്.

മൂന്ന് മാസത്തിൽ നഷ്ടമായത് 7,000 കോടി രൂപ
‘ഇന്ത്യൻ റീട്ടെയിൽ രാജാവ്’ എന്നറിയപ്പെട്ടിരുന്ന കിഷോർ ബിയാനിക്ക് പക്ഷേ കൊവിഡ് കാലം തിരിച്ചടികളുടേതായിരുന്നു.

കൊവിഡ് തുടങ്ങി മൂന്ന് മാസത്തിനുള്ളിൽ 7000 കോടി രൂപയുടെ ബിസിനസാണ് നഷ്ടമായത്. പിന്നീട് റിലയൻസും ജിൻഡാലും ഫ്യൂച്വർ റീട്ടെയിൽ ഏറ്റെടുക്കാൻ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും നടപടികൾ പൂർണമായിട്ടില്ല.

റിലയൻസും ആമസോണും തമ്മിലുള്ള തർക്കം കമ്പനിയുടെ പ്രതിസന്ധി കൂട്ടിയെന്നായിരുന്നു ബിയാനിയുടെ വാദം.

2020-ൽ ആണ് ഫ്യൂച്ചർ ഗ്രൂപ്പ് അതിൻ്റെ ആസ്തികൾ റിലയൻസ് ഇൻഡസ്ട്രീസിന് വിൽക്കാൻ തീരുമാനിച്ചത്, എന്നാൽ ആമസോൺ ഇതിനെതിരെ കേസുമായി രംഗത്ത് എത്തുകയായിരുന്നു.

ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുള്ള ധാരണ പ്രകാരം വിൽപ്പന നിയമപരമല്ല എന്നതായിരുന്നു ആമസോണിൻെറ അവകാശവാദം.

തർക്കം കിഷോർ ബിയാനിയുടെ സാമ്പത്തിക സ്ഥിതിയെയും ബധിച്ചു.

X
Top