പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

കേരളത്തിന് അധികമായി കണ്ടെത്തേണ്ടത് 320 കോടി യൂണിറ്റ് വൈദ്യുതി

തിരുവനന്തപുരം: കുറഞ്ഞവിലയ്ക്ക് വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീർഘകാല കരാറുകൾ പുനഃസ്ഥാപിക്കുന്നത് അപ്പലേറ്റ് ട്രിബ്യൂണൽ വിലക്കിയതോടെ കേരളത്തിന് വർഷം അധികമായി കണ്ടെത്തേണ്ടത് 320 കോടി യൂണിറ്റ് വൈദ്യുതി.

നിലവിലെ കരാറുകളിലെ വിലയ്ക്ക് ഇതുകിട്ടാൻ സാധ്യതയില്ല. ചെലവ് കൂടുന്നതിനനുസരിച്ച് വൈദ്യുതി നിരക്കും കൂടും.

കരാറിന് റെഗുലേറ്ററി കമ്മിഷൻ ആദ്യം അനുമതി നിഷേധിച്ച കഴിഞ്ഞവർഷം മേയ് മുതൽ ഇത്രയും വൈദ്യുതി പവർ എക്സ്ചേഞ്ചിൽനിന്ന് താത്കാലിക അടിസ്ഥാനത്തിൽ കണ്ടെത്തുകയാണ്.

വാർഷികാടിസ്ഥാനത്തിൽ ഇതിന്റെ ശരാശരിവില അഞ്ചരരൂപയാണ്. നേരത്തേ കിട്ടിക്കൊണ്ടിരുന്നത് ശരാശരി 4.20 രൂപയ്ക്കും.

കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവന്നത് ഇതിനകം ബോർഡിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിട്ടുണ്ട്. ദീർഘകാല കരാറുകളിലെ ക്രമക്കേട് പരിഹരിക്കാൻ നേരത്തേ സർക്കാർ തയ്യാറാകാതിരുന്നതാണ് ഈ സ്ഥിതിയിൽ എത്തിച്ചത്.

ഇനി താത്കാലിക അടിസ്ഥാനത്തിലുള്ള പരിഹാരം പോര. 15 വർഷത്തേക്കു 500 മെഗാവാട്ട് വൈദ്യുതിക്ക് ടെൻഡർ വിളിക്കാൻ കെ.എസ്.ഇ.ബി. തീരുമാനിച്ചിട്ടുണ്ട്. ഇത് എത്രരൂപയ്ക്ക് കിട്ടുമെന്നതിനെ ആശ്രയിച്ചിരിക്കും ൈവദ്യുതിനിരക്ക് നിർണയം.

പുതിയ കരാറിൽ യൂണിറ്റിന് ഒരുരൂപ കൂടിയാൽ വർഷം 320 കോടിയാണ് ബോർഡിന് അധികച്ചെലവ് വരുക. ഒന്നരരൂപ കൂടിയാൽ 480 കോടിയാവും. ഈ അധികച്ചെലവ് വൈദ്യുതിനിരക്കുകൂട്ടി ബോർഡ് ഈടാക്കും.

നിലവിലെ വൈദ്യുതിനിരക്ക് റെഗുലേറ്ററി കമ്മിഷൻ നവംബറിൽ അവലോകനംചെയ്യും. അപ്പോൾ ബോർഡിന് നിരക്ക് കൂട്ടാൻ ചോദിക്കാം. 2023-24 വർഷത്തെ കണക്ക് പുനപ്പരിശോധിക്കാൻ അപേക്ഷിക്കുമ്പോൾ ഇതുവരെയുള്ള അധികച്ചെലവ് അനുവദിക്കാനും ബോർഡിന് ആവശ്യപ്പെടാം.

കരാറുകൾ പുനഃസ്ഥാപിച്ചത് നിയമവിരുദ്ധമാണെന്ന് കഴിഞ്ഞദിവസമാണ് അപ്പലേറ്റ് ട്രിബ്യൂണൽ ഉത്തരവിട്ടത്. ഇതിനെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനെപ്പറ്റി സർക്കാർ ഇനിയും ചർച്ച തുടങ്ങിയിട്ടില്ല.

X
Top