ആഗോള സെമികണ്ടക്ടര്‍ ഹബ്ബാകാൻ കേരളംവസ്തു വില്പന: പണപ്പെരുപ്പ ക്രമീകരണ സൂചിക പുറത്തുവിട്ടുരാജ്യത്ത് എഥനോൾ ഉത്പാദനം കൂടി; ഇറക്കുമതി കുറയുന്നില്ലെന്ന് കണക്കുകൾരാജ്യത്തിൻറെ കടബാധ്യത ജിഡിപിയുടെ 150 ശതമാനത്തിലേക്ക് എത്തിയേക്കുമെന്ന് ക്രിസില്‍ഉല്‍പ്പാദന മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഇന്ത്യ; 189 ബില്യണ്‍ ഡോളറിന്റെ ഇറക്കുമതി ഒഴിവാക്കാന്‍ പദ്ധതി

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് ചികിത്സാച്ചെലവ്; കേന്ദ്രസർക്കാരിന്റെ പിഎം രാഹത്ത് പദ്ധതി നടപ്പാക്കി കേരളം

തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ പി.എം. രാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി. ജോൺ അറിയിച്ചു.

എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്രപോർട്ടലിലേക്ക് ഓൺലൈനിൽ നൽകണം. എഫ്.ഐ.ആർ. ഇടണം. ചെറിയ പരിക്കാണെങ്കിൽ കേസെടുക്കാൻ 48 മണിക്കൂർ സാവകാശം ലഭിക്കും. ഇതിനുള്ള സംവിധാനം ആശുപത്രികളിൽ ഒരുക്കണം. ചെലവ് ഗതാഗതവകുപ്പ് വഹിക്കും.

പരിക്കേറ്റ ഒരാൾക്ക് ചികിത്സാസഹായം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ട് -മന്ത്രി പറഞ്ഞു.

X
Top