
തിരുവനന്തപുരം: വാഹനാപകടങ്ങളിൽ ഗുരുതരപരിക്കേൽക്കുന്നവർക്ക് ഒന്നരലക്ഷം രൂപ ചികിത്സാച്ചെലവ് ഉടൻ അനുവദിക്കുന്ന കേന്ദ്രപദ്ധതിയായ പി.എം. രാഹത്ത് പരീക്ഷണാടിസ്ഥാനത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടപ്പാക്കിയതായി മന്ത്രി സി.പി. ജോൺ അറിയിച്ചു.
എല്ലാവർക്കും ഈ ആനുകൂല്യം ലഭിക്കും. അപകടവിവരങ്ങൾ 24 മണിക്കൂറിനുള്ളിൽ കേന്ദ്രപോർട്ടലിലേക്ക് ഓൺലൈനിൽ നൽകണം. എഫ്.ഐ.ആർ. ഇടണം. ചെറിയ പരിക്കാണെങ്കിൽ കേസെടുക്കാൻ 48 മണിക്കൂർ സാവകാശം ലഭിക്കും. ഇതിനുള്ള സംവിധാനം ആശുപത്രികളിൽ ഒരുക്കണം. ചെലവ് ഗതാഗതവകുപ്പ് വഹിക്കും.
പരിക്കേറ്റ ഒരാൾക്ക് ചികിത്സാസഹായം ലഭിച്ചിട്ടുണ്ട്. സ്വകാര്യ ആശുപത്രികളെയും പദ്ധതിയുടെ കീഴിൽ കൊണ്ടുവരുന്ന കാര്യം പരിഗണനയിലുണ്ട് -മന്ത്രി പറഞ്ഞു.






