2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ജെഎസ്ഡബ്ല്യു എനർജിയുടെ അറ്റാദായത്തിൽ 179% വർദ്ധനവ്

ന്യൂഡെൽഹി: ഉയർന്ന വരുമാനത്തിന്റെ പശ്ചാത്തലത്തിൽ, ജൂൺ പാദത്തിൽ അറ്റാദായം 179 ശതമാനം ഉയർന്ന് 560 കോടി രൂപയിലെത്തിയതായി അറിയിച്ച് ജെഎസ്ഡബ്ല്യു എനർജി. മുൻ വർഷത്തെ ഏപ്രിൽ-ജൂൺ കാലയളവിൽ അറ്റാദായം 201 കോടി രൂപയായിരുന്നെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. അവലോകന പാദത്തിലെ മൊത്തം വരുമാനം 2021 ജൂൺ പാദത്തിലെ 1,860 കോടിയിൽ നിന്ന് 68 ശതമാനം വർധിച്ച് 3,115 കോടി രൂപയായി. ഹ്രസ്വകാല വിൽപ്പനയിൽ നിന്നുള്ള ഉയർന്ന സംഭാവന, വിജയനഗറിലെ സോളാർ കപ്പാസിറ്റി കൂട്ടിച്ചേർക്കൽ, കർച്ചം വാങ്‌ടൂവിൽ 45 മെഗാവാട്ട് അപ്‌റേറ്റിംഗ് എന്നിവയിൽ നിന്നുള്ള ഉയർന്ന സംഭാവനയാണ് വർദ്ധനവിന് പ്രാഥമികമായി കാരണമായതെന്ന് ജെഎസ്ഡബ്ല്യു എനർജി പറഞ്ഞു.

ഈ ത്രൈമാസത്തിലെ കമ്പനിയുടെ അടിസ്ഥാന സാമ്പത്തിക ചെലവ് 2.5 ശതമാനം കുറഞ്ഞ് 193 കോടി രൂപയായി. 2022 ജൂൺ പാദത്തിലെ ഏകീകൃത ആസ്തിയും ഏകീകൃത അറ്റ ​​കടവും യഥാക്രമം 16,638 കോടി രൂപയും 7,720 കോടി രൂപയുമാണ്. കൂടാതെ ഈ പാദത്തിലെ കമ്പനിയുടെ ദീർഘകാല വിൽപ്പന 4,976 ദശലക്ഷം യൂണിറ്റാണ്. 

X
Top