‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപരാജ്യത്ത് സ്വകാര്യ മേഖലയുടെ ബിസിനസ് വളർച്ചാ നിരക്ക് 3 മാസത്തെ താഴ്ന്ന നിലയിൽതീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് 

13 ശതമാനത്തോളം നേട്ടമുണ്ടാക്കി ഇന്‍ഡസ് ടവര്‍ ഓഹരി

ന്യൂഡല്‍ഹി: മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെടുകയും ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ഫെബ്രുവരി 6 ന് ഇന്‍ഡസ് ടവേഴ്സ് ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ് ടവേഴ്‌സിന്റെ 23 ശതമാനം ഓഹരികളാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്. അനുബന്ധ കമ്പനിയായ നെറ്റില്‍ ഇന്‍ഫ്രയുടെ കൈവശമായിരുന്നു നേരത്തെ ഈ ഓഹരികളുണ്ടായിരുന്നത്.

നിലവില്‍ കമ്പനിയിലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി പങ്കാളിത്തം 47.95 ശതമാനമാണ്. നേരത്തെയിത് 24.94 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഇന്ത്യയോട് എജിആര്‍ കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഇന്‍ഡസ് ടവേഴ്‌സിന് കിട്ടാനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷയുണര്‍ന്നു. ഏതാണ്ട് 7000 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയ ഇന്‍ഡസ് ടവേഴ്‌സിന് നല്‍കാനുള്ളത്. തുക ലഭ്യമാകാത്തതിനാല്‍ 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡസ് ടവേഴ്സിന് 708.2 കോടി രൂപയുടെ ഏകീകൃത നഷ്ടം സംഭവിച്ചിരുന്നു.

X
Top