2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

13 ശതമാനത്തോളം നേട്ടമുണ്ടാക്കി ഇന്‍ഡസ് ടവര്‍ ഓഹരി

ന്യൂഡല്‍ഹി: മൊത്ത വരുമാന (എജിആര്‍) കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ വോഡഫോണ്‍ ഐഡിയയോട് ആവശ്യപ്പെടുകയും ഭാരതി എയര്‍ടെല്‍ കമ്പനിയുടെ ഓഹരികള്‍ വാങ്ങുകയും ചെയ്തതിനെത്തുടര്‍ന്ന് ഫെബ്രുവരി 6 ന് ഇന്‍ഡസ് ടവേഴ്സ് ഓഹരികള്‍ 13 ശതമാനം ഉയര്‍ന്നു. ഇന്‍ഡസ് ടവേഴ്‌സിന്റെ 23 ശതമാനം ഓഹരികളാണ് ഭാരതി എയര്‍ടെല്‍ സ്വന്തമാക്കിയത്. അനുബന്ധ കമ്പനിയായ നെറ്റില്‍ ഇന്‍ഫ്രയുടെ കൈവശമായിരുന്നു നേരത്തെ ഈ ഓഹരികളുണ്ടായിരുന്നത്.

നിലവില്‍ കമ്പനിയിലെ ഭാരതി എയര്‍ടെല്ലിന്റെ ഓഹരി പങ്കാളിത്തം 47.95 ശതമാനമാണ്. നേരത്തെയിത് 24.94 ശതമാനമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച, ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഇന്ത്യയോട് എജിആര്‍ കുടിശ്ശിക ഇക്വിറ്റി ഷെയറുകളാക്കി മാറ്റാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

ഇതോടെ ഇന്‍ഡസ് ടവേഴ്‌സിന് കിട്ടാനുള്ള തുക സര്‍ക്കാരില്‍ നിന്ന് ലഭ്യമാകുമെന്ന് പ്രതീക്ഷയുണര്‍ന്നു. ഏതാണ്ട് 7000 കോടി രൂപയാണ് വൊഡാഫോണ്‍ ഐഡിയ ഇന്‍ഡസ് ടവേഴ്‌സിന് നല്‍കാനുള്ളത്. തുക ലഭ്യമാകാത്തതിനാല്‍ 2023 ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്‍ഡസ് ടവേഴ്സിന് 708.2 കോടി രൂപയുടെ ഏകീകൃത നഷ്ടം സംഭവിച്ചിരുന്നു.

X
Top