2024-25ൽ ധനക്കമ്മി ഉയർന്ന സംസ്ഥാനങ്ങളിൽ കേരളവുംവെള്ളി ഇറക്കുമതിയില്‍ വന്‍ ഇടിവ്; തീരുവ കൂട്ടി കേന്ദ്രസർക്കാർഇന്ത്യയുടെ 1.59 ബില്യൺ ഡോളറിന്റെ യൂറോപ്യൻ വിപണി സുരക്ഷിതം; മത്സ്യ-സമുദ്രോല്‍പ്പന്നങ്ങള്‍, മുട്ട, തേന്‍, എന്നിവ കയറ്റുമതി ചെയ്യാന്‍ അനുമതിയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിരാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് വർധിച്ചെന്ന് കേന്ദ്രസർക്കാർമെയ് മാസത്തെ സ്വർണ ഇറക്കുമതിയില്‍ വന്‍ ഇടിവ്

വിപണി ഉയര്‍ച്ചയില്‍, നിഫ്റ്റി 17000 ത്തിന് മുകളില്‍

മുംബൈ: തിങ്കളാഴ്ച തുടക്കത്തില്‍ വിപണി നേട്ടത്തിലായി. സെന്‍സെക്‌സ് 263.66 പോയിന്റ് അഥവാ 0.46 ശതമാനം ഉയര്‍ന്ന്‌ 57790.76 ലെവലിലും നിഫ്റ്റി 79.70 പോയിന്റ് അഥവാ 0.47 ശതമാനം ഉയര്‍ന്ന്‌ 17024.70 ലെവലിലുമാണ് വ്യാപാരത്തിലുള്ളത്. 1036 ഓഹരികള്‍ മുന്നേറുമ്പോള്‍ 1940 ഓഹരികള്‍ ഇടിവ് നേരിട്ടു.

129 ഓഹരി വിലകളില്‍ മാറ്റമില്ല. ഹിന്‍ഡാല്‍കോ,ഒഎന്‍ജിസി,അപ്പോളോ ഹോസ്പിറ്റല്‍സ്,റിലയന്‍സ്,ഡോ.റെഡ്ഡി ലാബ്‌സ് എന്നിവയാണ് മികച്ച നേട്ടമുണ്ടാക്കുന്നത്. ഐഷര്‍ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്റ് മഹീന്ദ്ര, അദാനി എന്റര്‍പ്രൈസസ്, എസ്ബിഐ ലൈഫ് ഇന്‍ഷൂറന്‍സ്,ആക്‌സിസ് ബാങ്ക് നഷ്ടത്തിലായി.

മേഖലകളില്‍ ലോഹം ഐടി,ഫാര്‍മ,ഓയില്‍ ആന്റ് ഗ്യാസ്,കാപിറ്റല്‍ ഗുഡ്‌സ് 0.5-1 ശതമാനം താഴ്ന്നപ്പോള്‍ ബിഎസ്ഇ മിഡ്ക്യാപ് 0.12 ശതമാനവും സ്‌മോള്‍ക്യാപ് 0.78 ശതമാനവും ഇടിവ് നേരിട്ടു. ആഗോള വിപണിയില്‍ അനിശ്ചിതത്വം തുടരുകയാണെന്ന് ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ നിരീക്ഷിക്കുന്നു.പ്രതിരോധശേഷിയുള്ളതാണെന്ന് അധികാരികള്‍ വാദിച്ചിട്ടും യൂറോപ്യന്‍ ബാങ്ക് സൂചിക കുത്തനെ ഇടിഞ്ഞു.

ഇത് ഭയത്തിന്റെ പ്രതിഫലനമാണ്. സ്ഥിരത തിരിച്ചുവരുന്നത് വരെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണം, വിജയകുമാര് മുന്നറിയിപ്പ് നല്‍കുന്നു.

X
Top