ഇന്ത്യയുടെ ‘ബ്രഹ്‌മോസ്’ വാങ്ങാൻ സൈപ്രസ്; 1.18 ബില്യൺ യൂറോയുടെ ഇടപാട്‌ആന്‍ഡമാന്‍ കടലില്‍ വൻതോതിൽ പ്രകൃതിവാതക നിക്ഷേപം കണ്ടെത്തിപ്രവചനങ്ങളെ കടത്തിവെട്ടി ഇന്ത്യ; 7.7% ജിഡിപിക്കുതിപ്പ്, ചൈനയും യുഎസും ബഹുദൂരം പിന്നിൽധവളപത്രം മുന്നോട്ടുവെക്കുന്നതെന്തൊക്കെ?ആഗോള സംഘർഷം: 20,000 കോടിയുടെ സൈനിക ഡ്രോണുകൾ വാങ്ങാൻ ഇന്ത്യ

എം എസ്‌ സി ഐ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ ഉയര്‍ന്നു

മുംബൈ: എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ റെക്കോഡ്‌ നിലവാരത്തിലെത്തി. ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ കൂടുതല്‍ നിക്ഷേപം എത്തുന്നതിന്‌ ഇത്‌ വഴിയൊരുക്കും. എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ 18.2 ശതമാനത്തില്‍ നിന്ന്‌ 19 ശതമാനമായി ഉയരുകയാണ്‌ ചെയ്‌തത്‌.

അതേ സമയം ചൈനയുടെ വെയിറ്റേജ്‌ 25 ശതമാനത്തില്‍ നിന്നും 25.4 ശതമാനമായി കുറഞ്ഞു.
ഈ മാറ്റങ്ങള്‍ മെയ്‌ 31 മുതല്‍ പ്രാബല്യത്തില്‍ വരും. വികസിച്ചു വരുന്ന വിപണികളെ അടിസ്ഥാനമാക്കിയുള്ള സൂചികയാണ്‌ എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചിക.

ഏകദേശം 200 കോടി ഡോളര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക്‌ എത്തുന്നതിന്‌ എം എസ്‌ സി ഐയുടെ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഇന്ത്യയുടെ വെയിറ്റേജ്‌ ഉയര്‍ന്നത്‌ വഴിയൊരുക്കുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

എം എസ്‌ സി ഐ ഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ ഓഹരികളുടെ എണ്ണം 149 ആയി ഉയര്‍ന്നു. 13 ഓഹരികളെയാണ്‌ അധികമായി സൂചികയില്‍ ഉള്‍പ്പെടുത്തുന്നത്‌.

ജെ എസ്‌ ഡബ്ല്യു എനര്‍ജി, കാനറാ ബാങ്ക്‌, ഇന്‍ഡസ്‌ ടവേഴ്‌സ്‌ എന്നീ ഓഹരികകള്‍ ലാര്‍ജ്‌ കാപ്‌ വിഭാഗത്തിലും മാന്‍കൈന്റ്‌ ഫാര്‍മ, ബോഷ്‌, സോളാര്‍ ഇന്റസ്‌ട്രീസ്‌, എന്‍എച്ച്‌പിസി, ടോറന്റ്‌ പവര്‍, തെര്‍മാക്‌സ്‌, ജിന്റാല്‍ സ്റ്റെയിന്‍ലെസ്‌, സുന്ദരം ഫിനാന്‍സ്‌ എന്നിവ മിഡ്‌കാപ്‌ വിഭാഗത്തിലും ഇടം പിടിക്കും.

ഫീനിക്‌സ്‌ മില്‍സ്‌, പിബി ഫിന്‍ടെക്‌ എന്നിവയാണ്‌ സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ നിന്ന്‌ മിഡ്‌കാപ്‌ വിഭാഗത്തിലേക്ക്‌ മാറ്റും. ബെര്‍ഗര്‍ പെയിന്റ്‌സ്‌ എം എസ്‌ സി ഐഗ്ലോബല്‍ സ്റ്റാന്റേര്‍ഡ്‌ സൂചികയില്‍ നിന്ന്‌ ഒഴിവാക്കപ്പെടും.

ഇന്ദ്രപ്രസ്ഥ ഗ്യാസ്‌, പേടിഎം എന്നിവ മിഡ്‌കാപ്‌ വിഭാഗത്തില്‍ നിന്ന്‌ സ്‌മോള്‍കാപ്‌ വിഭാഗത്തിലേക്ക്‌ ഡൗണ്‍ഗ്രേഡ്‌ ചെയ്യപ്പെടും.

ഹഡ്‌കോ, വാരി റിന്യൂവബ്‌ള്‍ ടെക്‌നോളജീസ്‌ എന്നിവ സ്‌മോള്‍കാപ്‌ വിഭാഗത്തില്‍ ഇടംപിടിക്കും.

X
Top