അടിസ്ഥാന വികസന മേഖലകളുടെ ഉത്പാദനത്തിൽ കുതിപ്പ്ഇന്ത്യ-യുകെ വാണിജ്യ കരാർ: യു കെ വിപണി തുറക്കാൻ സമുദ്രോൽപന്ന മേഖലചെറുകിട കയറ്റുമതിക്കാര്‍ക്ക് ആശ്വാസം; വിദേശ വ്യാപാര നയത്തില്‍ നിര്‍ണ്ണായക ഇളവുകളുമായി കേന്ദ്രസര്‍ക്കാര്‍എല്‍പിജി സബ്സിഡി ഭാരം ഒരു ലക്ഷം കോടി കടന്നേക്കും; ബജറ്റ് വകയിരുത്തലിന്റെ മൂന്നിരട്ടിയിലധികംഇറാന്‍ യുദ്ധത്തിന്റെ ആഘാതം: ഇന്ത്യയിലെ പ്രകൃതി വാതക ഉപഭോഗം 6.5% കുറഞ്ഞു

മെയില്‍ വിദേശ നിക്ഷേപകര്‍ 23,141 കോടി രൂപയുടെ ധനകാര്യ ഓഹരികള്‍ വിറ്റു

തുടര്‍ച്ചയായമ മൂന്നാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ ഓഹരികളില്‍ അറ്റവില്‍പ്പന നടത്തി. മെയ്‌ മാസത്തില്‍ 23,141 കോടി രൂപയുടെ ധനകാര്യ ഓഹരികളാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ വിറ്റത്‌. ധനകാര്യ ഓഹരികളുടെ അമിതമൂല്യവും വായ്‌പാ വളര്‍ച്ച സംബന്ധിച്ച ആശങ്കയും ബാങ്കുകളുടെ ലാഭക്ഷമത കുറയുമെന്ന നിഗമനവും വില്‍പ്പനക്ക്‌ കാരണമായി.

വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ധനകാര്യ മേഖലയില്‍ നിന്ന്‌ ഏപ്രിലില്‍ 30,856 കോടി രൂപയും ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 60,829 കോടി രൂപയും പിന്‍വലിച്ചിരുന്നു. ഏറ്റവും ഉയര്‍ന്ന വില്‍പ്പന നടന്നത്‌ ധനകാര്യ മേഖലയിലാണ്‌. ഓഹരി സൂചികകളായ നിഫ്‌റ്റിയിലും സെന്‍സെക്‌സിലും ബാങ്കിംഗ്‌ ഓഹരികള്‍ക്ക്‌ ഉയര്‍ന്ന വെയിറ്റേജ്‌ ആണുള്ളത്‌.

അതുകൊണ്ടുതന്നെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക്‌ ഇന്ത്യന്‍ ഓഹരി വിപണിയിലെ വെയിറ്റേജ്‌ കുറയ്‌ക്കണമെങ്കില്‍ ബാങ്കിംഗ്‌ ഓഹരികളില്‍ വില്‍പ്പന നടത്തിയേ മതിയാവൂ. മെയ്‌ മാസത്തില്‍ 32,963 കോടി രൂപയുടെ വില്‍പ്പനയാണ്‌ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ വിപണിയില്‍ നടത്തിയത്‌.

X
Top