രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

മാനുഫാക്ച്വറിംഗ് പ്രവര്‍ത്തനങ്ങള്‍ 18 വര്‍ഷത്തെ ഉയരത്തില്‍

ന്യൂഡല്‍ഹി: യുഎസ് തീരുവ പ്രാബല്യത്തില്‍  വന്ന ഓഗസ്റ്റില്‍ ഇന്ത്യയുടെ മാനുഫാക്ച്വറിംഗ് മേഖല പ്രവര്‍ത്തനങ്ങള്‍ 17 വര്‍ഷത്തെ ഉയരത്തിലെത്തി. പര്‍ച്ചേസിംഗ് മാനേജേഴ്‌സ് ഇന്‍ഡെക്‌സ് (പിഎംഐ) 59.3 ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂലൈയില്‍ 59.1 ആയിരുന്നു റീഡിംഗ്.

മൂന്നാമത്തെ മാസവും സൂചിക 58 ന് മുകളിലായത് ഉയര്‍ന്ന ഡിമാന്റിനേയും സുസ്ഥിരമായ ഉത്പാദനത്തേയും കുറിച്ചു. ബാഹ്യസമ്മര്‍ദ്ദത്തെ ചെറുക്കാനുള്ള മേഖലയുടെ ശക്തിയും വെളിവായി.

ഇന്‍പുട്ട് ചെലവുകളില്‍ നേരിയ വര്‍ദ്ധനവ് റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും  കമ്പനികളുടെ വാങ്ങല്‍ വേഗത 16 മാസത്തെ ഉയരത്തിലെത്തിയിട്ടുണ്ട്. തൊഴില്‍ സൃഷ്ടിയ്ക്കുന്നതും തുടര്‍ന്നു.ഏഷ്യന്‍, യൂറോപ്യന്‍, മിഡില്‍ ഈസ്റ്റ് രാഷ്ട്രങ്ങളില്‍ നിന്നും യുഎസില്‍ നിന്നും പുതിയ ഓര്‍ഡറുകള്‍ ലഭ്യമായതായി കയറ്റുമതി വ്യാപാരികള്‍ പറയുന്നു.

ഇന്ത്യയുടെ ഫാക്ടറി ഉത്പാദനം ആദ്യപാദത്തില്‍ 7..7 ശതമാനമായി ഉയര്‍ന്നിരുന്നു. മുന്‍വര്‍ഷത്തിലെ സമാന പാദത്തില്‍ 7.6 ശതമാനമായ സ്ഥാനത്താണിത്.

50 ന് മുകളിലുള്ള പിഎംഐ സ്‌ക്കോര്‍ വളര്‍ച്ചയേയും താഴെയുള്ളത് വളര്‍ച്ചാരാഹിത്യത്തേയുമാണ് കുറിക്കുന്നത്.

X
Top