ഇന്ത്യയിൽ 42,000 കോടി രൂപയുടെ വൻ നിക്ഷേപ പ്രഖ്യാപനവുമായി യുഎഇഇന്‍ഡക്ഷന്‍ സ്റ്റൗ നിര്‍മ്മാണം കൂട്ടാന്‍ കേന്ദ്ര നിര്‍ദ്ദേശംകയറ്റുമതി യോഗ്യതയുള്ള രാജ്യങ്ങളുടെ പുതുക്കിയ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയൻരാജ്യത്ത് ഇന്ധനവില കൂട്ടി; 2.86 രൂപ മുതൽ 3.29 രൂപ വരെയാണ് കൂട്ടിയത്രാജ്യത്തെ എൽപിജി, ക്രൂഡോയിൽ സ്റ്റോക്ക് ഇങ്ങനെ

2030 ഓടെ ഇന്ത്യ നൈപുണ്യശേഷിയുടെ ആഗോള കേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: 203-ഓടെ വിവിധ നൈപുണ്യശേഷി മേഖലകളില്‍ രാജ്യം ആഗോളതലത്തിലെ ഏറ്റവും വലിയ ശക്തികേന്ദ്രമായി മാറുമെന്ന് റിപ്പോര്‍ട്ട്.

സിഐഐ, ടാഗ്ഡ്, എഐസിടിഇ, എഐയു എന്നിവയുടെ സഹകരണത്തോടെ വീബോക്‌സ് ഇടിഎസ് ഇന്ത്യ നടത്തിയ ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ട് 2025-ലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. റിപ്പോര്‍ട്ട് ആഗോളവിപണിയിലെ തൊഴില്‍ ആവശ്യകതയെ നിറവേറ്റുന്നതില്‍ രാജ്യത്തിന്റെ പങ്ക് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യന്‍ ബിരുദധാരികള്‍ക്കിടയിലെ തൊഴില്‍ക്ഷമത 2024-ല്‍ ഏഴ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

തെക്കുകിഴക്കന്‍ ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങളിലെ വ്യവസായമേഖകളില്‍ പ്രവര്‍ത്തിക്കുന്ന 65 ശതമാനം ഇന്ത്യന്‍ തൊഴിലാളികളും 35 വയസ്സിന് താഴെയുള്ളവരാണ്.

ആഗോള ടാലന്റ് മൊബിലിറ്റിയിലെ പ്രധാനിയെന്ന നിലയില്‍ ഈ ദശകം ഇന്ത്യയുടേതാണെന്ന് ഇന്ത്യ സ്‌കില്‍സ് റിപ്പോര്‍ട്ടിന്റെ ചീഫ് കണ്‍വീനറും ഇടിഎസ് കമ്പനിയായ വീബോക്‌സ് സിഇഒയുമായ നിര്‍മല്‍ സിംഗ് അഭിപ്രായപ്പെട്ടു.

X
Top