രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതി വാതക ഇറക്കുമതി ഇന്ത്യ നിര്‍ത്തുന്നു

ന്യൂഡല്‍ഹി: വൈദ്യുതോത്പാദനത്തിനുള്ള പ്രകൃതി വാതക ഇറക്കുമതി നിര്‍ത്താന്‍ ഇന്ത്യ ഒരുങ്ങുന്നു. കേന്ദ്ര വൈദ്യുതി അതോറിറ്റി (സിഇഎ) ചെയര്‍മാന്‍ ഘന്‍ശ്യാം പ്രസാദ് അറിയിച്ചതാണിത്. ഇറക്കുമതി ചെലവുകള്‍ കുറയ്ക്കുക, ഹരിതഗൃഹ പ്രഭാവം ശമിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയാണ് നീക്കം.

നിലവില്‍, വാതക അധിഷ്ഠിത വൈദ്യുത നിലയങ്ങള്‍ പീക്ക് ഡിമാന്‍ഡ് സമയങ്ങളില്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. പ്രധാനമായും വടക്കുകിഴക്കന്‍ മേഖലയിലേത്. ഇവ ഏകദേശം 2.5 ജിഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കുന്നു. അതേസമയം പീക്ക് വൈദ്യുതി ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റംസ് (ബിഇഎസ്എസ്), ഹൈഡ്രോ പവര്‍ സ്റ്റോറേജ് സിസ്റ്റംസ് (എച്ച്ഇഎസ്എസ്) എന്നിവയിലൂടെ സംഭരിച്ച പുനരുപയോഗ ഊര്‍ജ്ജം മതിയാകും.

കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യപാദത്തില്‍ ദ്രവീകൃത പ്രകൃതിവാതക (എല്‍എന്‍ജി) ഇറക്കുമതി, മൂല്യത്തില്‍ 9.4 ശതമാനവും അളവില്‍ 12.4 ശതമാനവും കുറഞ്ഞു. പ്രകൃതിവാതകത്തിന്റെ ആഭ്യന്തര ഉല്‍പാദനം 3 ശതമാനവും മൊത്തത്തിലുള്ള ഉപഭോഗം 7.8 ശതമാനവും ഇടിഞ്ഞിട്ടുണ്ട്.

മണ്‍സൂണ്‍ നേരത്തെ എത്തിയതും മണ്‍സൂണിന് മുമ്പുള്ള മഴയും താപനില നിലനിര്‍ത്തിയെന്നും ഇതു വൈദ്യുതി ആവശ്യകത കുറച്ചുവെന്നും ഉദ്യോസ്ഥര്‍ പറയുന്നു. എങ്കിലും ഈ വര്‍ഷം അവസാനത്തോടെ പീക്ക് ഡിമാന്‍ഡായ 277 ജിഗാവാട്ട് പ്രതീക്ഷിക്കപ്പെടുന്നു.

ഖത്തര്‍, അമേരിക്ക, യുഎഇ, അംഗോള, ഒമാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഇന്ത്യ നിലവില്‍ എല്‍എന്‍ജി ഇറക്കുമതി ചെയ്യുന്നത്.

X
Top