ഇന്ത്യ ലോകത്തെ ആറാമത്തെ വലിയ സമ്പദ്‌വ്യവസ്ഥ; ജിഡിപി 374 ലക്ഷം കോടിയായിപെട്രോളിയം ഉൽപന്നങ്ങളുടെ കയറ്റുമതിയിൽ ഇന്ത്യയ്ക്ക് കുതിച്ചുചാട്ടംസ്വർണവായ്പ: 80 ശതമാനവും 5 ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽഉപഭോക്തൃ ഡിമാന്‍ഡ് ശക്തമാകാന്‍ സാധ്യത; ഉത്സവ സീസണില്‍ എഫ്എംസിജി മേഖല കുതിക്കുംഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ ജൂലൈയിൽ റിക്കാർഡ്

രാജ്യാന്തര യാത്രകൾക്കുള്ള ഇമിഗ്രേഷൻ ക്ലിയറൻസിൽ പുതിയ മാറ്റങ്ങൾ വരുന്നു

ന്താരാഷ്ട്ര യാത്രകൾക്കുള്ള ഇമിഗ്രേഷൻ പരിശോധനകൾ ലളിതമാക്കാൻ ഇന്ത്യ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ദക്ഷിണേഷ്യയുടെ ട്രാൻസിറ്റ് ഹബ്ബുകളായി ഇന്ത്യയിലെ വിമാനത്താവളങ്ങളെ വികസിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഒരേ ടിക്കറ്റ് നമ്പറിൽ അല്ലെങ്കിൽ പിഎൻആറിന് കീഴിലുള്ള കണക്റ്റിംഗ് ഫ്ലൈറ്റുകളിലെ യാത്രക്കാർക്ക് ഇമിഗ്രേഷൻ പരിശോധനകൾ വേഗത്തിലാക്കും.

യാത്ര ആരംഭിക്കുന്ന എയർപോർട്ടുകളിലും ലക്ഷ്യസ്ഥാനത്തും കസ്റ്റംസ്, ഇമിഗ്രേഷൻ പരിശോധനകൾ പൂർത്തിയാക്കി ഇടക്കുള്ള സ്ഥലങ്ങളിൽ യാത്രക്കാരുടെ അസൗകര്യങ്ങൾ ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് നടപടി. ഇടനിലക്കാരുടെ പരിശോധനകൾ ഒഴിവാക്കും.

ഇതിനായി രാജ്യത്തെ പ്രധാന വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥരുടെ എണ്ണം വർധിപ്പിക്കും എന്നാണ് സൂചന. ഒരേ ടിക്കറ്റ് നമ്പറിൽ അല്ലെങ്കിൽ പിഎൻആറിൽ കണക്റ്റിംഗ് ഫ്ലൈറ്റുകൾ വഴി വിദേശത്തേക്ക് യാത്ര ചെയ്യുന്ന യാത്രക്കാർക്കുൾപ്പെടെ ഇത് പ്രയോജനമാകും. ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടുന്നത് ഇമിഗ്രേഷൻ കൌണ്ടറുകൾക്ക് മുന്നിലെ നീണ്ട ക്യൂ ഒഴിവാക്കാനും സഹായകരമാകും.

ഉദാഹരണത്തിന്, ബെംഗളൂരുവിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് യാത്ര ചെയ്യുന്ന യാത്രക്കാരൻ ഡൽഹിയിൽ ഇറങ്ങിയാൽ ഇവിടെയും അവസാനം എത്തുന്ന വിമാനത്താവളത്തിലും ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കണം.

അതുപോലെ, സാൻഫ്രാൻസിസ്കോയിൽ നിന്ന് ബെംഗളൂരുവിലേക്ക് ഡൽഹിയിൽ സ്റ്റോപ്പ് ഓവറുമായി യാത്ര ചെയ്യുന്ന യാത്രക്കാ‍ർക്ക് അവിടെയും കസ്റ്റംസും ഇമിഗ്രേഷനും പൂർത്തിയാക്കി വേണം ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കായി ചെക്ക് ഇൻ ചെയ്യാൻ.

ഈ നടപടിക്രമങ്ങൾ ലഘൂകരിക്കുകയാണ് ലക്ഷ്യം.

X
Top