2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ ഇന്ത്യയില്‍ നിന്ന് – ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഏഷ്യ പസഫിക് സ്ട്രാറ്റജിസ്റ്റ് സുനില്‍ കൗള്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 20 വര്‍ഷത്തിനിടെ 5 വര്‍ഷത്തെ റോളിംഗ് പിരിയഡില്‍ ഇന്ത്യന്‍ ഓഹരി വിപണി 15 ശതമാനം റിട്ടേണ്‍ നല്‍കി. ഗോള്‍ഡ്മാന്‍ സാച്ച്‌സ്, ഏഷ്യ പസഫിക് സ്ട്രാറ്റജിസ്റ്റ് സുനില്‍ കൗള്‍ പറഞ്ഞു. കൂടാതെ ചരിത്രപരമായി ആനുപാതികമായി, ഏറ്റവും കൂടുതല്‍ മള്‍ട്ടിബാഗറുകള്‍ നല്‍കിയതും ഇന്ത്യയാണ്. നിഫ്റ്റി 500 ന്റെ പകുതിയിലധികം കഴിഞ്ഞ രണ്ട് ദശകങ്ങളില്‍ 5 വര്‍ഷത്തെ റോളിംഗ് കാലയളവില്‍ 10 മടങ്ങിലധികം വരുമാനം സൃഷ്ടിച്ചു.

കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ ഏഴ് മടങ്ങ് വര്‍ദ്ധിച്ചുവെന്നും കൗള്‍ ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാല നിക്ഷേപം നടത്തുന്നതില്‍ ഉയര്‍ന്ന അഭിനിവേശം ദര്‍ശിക്കാനാകും. അതുകൊണ്ടുതന്നെ, ഇന്ത്യ ആഗോള വിപണിയെ വെല്ലുന്ന പ്രകടനം തുടരും.

സാങ്കേതിക മേഖല അണ്ടര്‍ പെര്‍ഫോര്‍മന്‍സ് നടത്തിയെങ്കിലും ബാങ്കുകള്‍, മാനുഫാക്ച്വറിംഗ്, ഉപഭോഗം എന്നിവ മികച്ച നിക്ഷേപ അവസരങ്ങളാണ് തുറന്നുതരുന്നത്. അതേസമയം കയറ്റുമതിയെ ആശ്രയിക്കുന്ന മേഖലകളായ ഫാര്‍മ,ഐടി എന്നിവയില്‍ ഗോള്‍ഡ്മാന്‍ സാക്ക്‌സ് ജാഗരൂകരാണ്. വലിയ നിക്ഷേപം ആവശ്യമില്ലാത്ത, സ്ഥാപിതമായ കമ്പനികള്‍ ഉയര്‍ന്ന വരുമാനം നല്‍കുന്നു.

സെമികണ്ടക്ടര്‍, ഇല്കട്രിക്ക് വെഹിക്കിള്‍ മേഖലകള്‍ പ്രകടനത്തിനായി കൂടുതല്‍ കാത്തിരിക്കേണ്ടിവരുമെന്നും കൗള്‍ അറിയിച്ചു.

X
Top