100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

അദാനിയിലെ ഷോർട്ട് സെല്ലിങ്: ഹിൻഡൻബർഗിന് കാര്യമായ ലാഭം നേടാനായില്ലെന്ന് റിപ്പോർട്ട്

ന്ത്യയിലെ പ്രമുഖ സംരംഭകരായ അദാനി ഗ്രൂപ്പിനെതിരേ, ഇക്കഴിഞ്ഞ ജനുവരിയിലാണ് കടുത്ത ആരോപണം ഉന്നയിച്ച് അമേരിക്ക കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷോർട്ട് സെല്ലിങ് സ്ഥാപനമായ ഹിൻഡൻബർഗ് റിസർച്ച് രംഗത്തെത്തിയത്.

ഇതിന് പിന്നാലെ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ സഹസ്ഥാപകൻ ജാക്ക് ഡോർസിക്ക് നിക്ഷേപമുള്ള കമ്പനിക്കെതിരേയും അമേരിക്കൻ ധനവിനിയോഗകാര്യ വിദഗ്ധനായ കാൾ ഐക്കന്റെ നേതൃത്വത്തിലുള്ള സ്ഥാപനത്തിനെതിരേയും ഹിൻഡൻബർഗ് നെഗറ്റീവ് റിപ്പോർട്ടുകളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ കമ്പനികളുടെ വിപണി മൂല്യത്തിൽ വൻ ഇടിവുണ്ടാക്കാൻ സാധിച്ചെങ്കിലും ഷോർട്ട് സെല്ലിങ്ങിൽനിന്നും ഹിൻഡൻബർഗിന് കാര്യമായ ലാഭം നേടാൻ സാധിച്ചില്ലെന്ന് റിപ്പോർട്ട്.

നേരിയ ലാഭം മാത്രം

ഹിൻഡൻബർഗ് റിസർച്ചിനെ പിന്നിൽ ചരടുവലിച്ചത് നാഥൻ ആൻഡേഴ്സണായിരുന്നു. 2023 തുടക്കത്തിൽ അദാനി ഗ്രൂപ്പിനെതിരേയും പിന്നാലെ ജാക്ക് ഡോർസിയുടെ ബ്ലോക്ക് കമ്പനിക്കെതിരേയും തുടർന്ന് കാൾ ഐക്കന്റെ നിക്ഷേപക സ്ഥാപനമായ ഐക്കൻ എന്റർപ്രൈസസിനെതിരെയുമാണ് ഹിൻഡൻബർഗ് ആരോപണം ഉയർത്തിവിട്ടത്.

തുടർന്നുള്ള മാസങ്ങളിൽ ഈ മൂന്ന് കമ്പനികളുടെയും വിപണി മൂല്യത്തിൽ 9,900 കോടി ഡോളറിന്റെ നഷ്ടമാണ് നേരിട്ടത്. ഇതോടെ മൂന്ന് ഗ്രൂപ്പിന്റെയും ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളുടെ വിപണി മൂല്യം 17,300 കോടിയായി ചുരുങ്ങി.

എന്നിരുന്നാലും ഈ സ്ഥാപനങ്ങളുടെ വിവിധ സെക്യൂരിറ്റികളിൽ ഷോർട്ട് സെൽ ചെയ്തതിലൂടെ ഹിഡൻബർഗിനും നാഥൻ ആൻഡേഴ്സണും കാര്യമായ ലാഭം തടഞ്ഞിട്ടില്ലെന്നാണ് രാജ്യാന്തര മാധ്യമമായ ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഉദാഹരണത്തിന്, ഹിൻഡൻബർഗ് ഏറ്റവുമൊടുവിൽ പുറത്തുവിട്ട റിപ്പോർട്ടിനെ തുടർന്ന് ഐക്കൻ എന്റർപ്രൈസസിന്റെ ഉടമസ്ഥനായ കാൾ ഐക്കന്റെ സമ്പത്തിൽ 1,700 കോടി ഡോളറിന്റെ നഷ്ടം നേരിട്ടു. എന്നിരുന്നാലും ഹിൻഡൻബർഗ് റിപ്പോർട്ടിന് തൊട്ടുപിന്നാലെ ഐക്കൻ എന്റർപ്രൈസസ് ഓഹരിയിൽ ഷോർട്ട് സെൽ ചെയ്ത നിക്ഷേപകരുടെ സംയുക്ത ലാഭം 5.6 കോടി ഡോളർ മാത്രമാണെന്നാണ് ബ്ലൂംബർഗിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.

സമാനമായി അദാനി ഗ്രൂപ്പിനെതിരെ ഗുരുതര ആരോപണം ഉയർത്തിയ ഹിൻഡൻബർഗ്, അദാനി ഗ്രൂപ്പ് വിദേശത്ത് പുറത്തിറക്കിയ ബോണ്ടുകളിലാണ് ഷോർട്ട് സെൽ ചെയ്തത്.

എന്നാൽ വളരെ വലിയ പൊസിഷൻ എടുക്കാൻ മാത്രം ലിക്വിഡിറ്റി ഇല്ലാത്തതിനാൽ അദാനി ബോണ്ടിൽ ഷോർട്ട്സെൽ ചെയ്തതിലൂടെ ചെറിയ ലാഭമേ ആൻഡേഴ്സണും കൂട്ടർക്കും നേടാൻ സാധിച്ചിട്ടുള്ളൂവെന്നാണ് വിപണി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

അതുപോലെ ജാക്ക് ഡോർസിയുടെ ബ്ലോക്ക് കമ്പനിയിൽ ഷോർട്ട് സെൽ ചെയ്തതിലൂടെയും ഗണ്യമായ ലാഭം നേടാൻ ആൻഡേഴ്സണ് സാധിച്ചില്ലെന്നാണ് മാർക്കറ്റ് ഡേറ്റ സൂചിപ്പിക്കുന്നത്.

X
Top