2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഡിസംബര്‍ പാദത്തില്‍ കേന്ദ്രസര്‍ക്കാര്‍ ബാധ്യത 150.95 ലക്ഷം കോടി രൂപ

ന്യൂഡല്‍ഹി: ഡിസംബറിലവസാനിച്ച പാദത്തില്‍ സര്‍ക്കാറിന്റെ ബാധ്യതകള്‍ 150.95 ലക്ഷം കോടി രൂപയായി വര്‍ധിച്ചു. തൊട്ടുമുന്‍പാദത്തില്‍ 147.19 ലക്ഷം കോടി രൂപയുണ്ടായിരുന്ന സ്ഥാനത്താണിത്. ധനമന്ത്രാലയം പുറത്തുവിട്ട പൊതുകട മാനേജ്‌മെന്റ് റിപ്പോര്‍ട്ട് വെളിപെടുത്തുന്നു.

പാദാടിസ്ഥാനത്തില്‍ 2.6 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ബാധ്യതകളിലുണ്ടായത്. യഥാര്‍ത്ഥ കണക്കനുസരിച്ച് ‘ മൊത്തം ബാധ്യതകള്‍ 2022 ഡിസംബര്‍ അവസാനത്തില്‍ 1,50,95,970.8 കോടി രൂപയാണ്. ഇതില്‍ പൊതുകടം 89 ശതമാനം.

3,51,000 കോടി രൂപ ഡേറ്റഡ് സെക്യൂരിറ്റികളിലൂടെ സമാഹരിച്ചപ്പോള്‍ 85,377.9 കോടി രൂപ മെച്യൂരിറ്റി തീയതിയില്‍ തിരിച്ചടച്ചു. പ്രാഥമിക ബോണ്ട് യീല്‍ഡ് ശരാശരി 7.38 ശതമാനമായി. രണ്ടാംപാദത്തിലെ ശരാശരി യീല്‍ഡ് 7.33 ശതമാനമായിരുന്നു.

28.29 ശതമാനം സെക്യൂരിറ്റികളും 5 വര്‍ഷത്തില്‍ മെച്യൂരിറ്റിയാകന്നവയാണ്. ഈ പാദത്തില്‍ സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ക്കായി റിസര്‍വ് ബാങ്ക് ഓപ്പണ്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ല. മാര്‍ജിനല്‍ സ്റ്റാന്‍ഡിംഗ് ഫെസിലിറ്റിയും സ്‌പെഷ്യല്‍ ലിക്വിഡിറ്റി ഫെസിലിറ്റിയും ഉള്‍പ്പെടെ ലിക്വിഡിറ്റി അഡ്ജസ്റ്റ്മെന്റ് ഫെസിലിറ്റി (എല്‍എഎഫ്) പ്രകാരം ആര്‍ബിഐയുടെ പ്രതിദിന ശരാശരി ലിക്വിഡിറ്റി ആബ്സോര്‍പ്ഷന്‍ ഈ പാദത്തില്‍ 39,604 കോടി രൂപയാണ്.

10 വര്‍ഷ ബെഞ്ച്മാര്‍ക്ക് സെക്യൂരിറ്റി പലിശ നിരക്ക് സെപ്തംബര്‍ പാദ അവസാനത്തിലെ 7.40 ശതമാനത്തില്‍ നിന്ന് 2022 ഡിസംബര്‍ 30 ന് 7.33 ശതമാനമായി കുറഞ്ഞു. സെപ്തംബര്‍ പാദത്തിലെ ബാധ്യതകള്‍ 1,47,19,572.2 കോടി രൂപയായിരുന്നു. ഇതില്‍ പൊതുകടം 89.1 ശതമാനം.

X
Top