2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

എൻസിഡികളുടെ പലിശ അടവിൽ വീഴ്ച വരുത്തി ഫ്യൂച്ചർ എന്റർപ്രൈസസ്

മുംബൈ: കൺവേർട്ടിബിൾ അല്ലാത്ത കടപ്പത്രങ്ങളുടെ (എൻസിഡി) പലിശ അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതായി കടക്കെണിയിലായ ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് (എഫ്ഇഎൽ) അറിയിച്ചു. മൊത്തം 12.68 കോടി രൂപയുടെ പേയ്‌മെന്റിനുള്ള അവസാന തീയതി 2022 ഓഗസ്റ്റ് 17 ആയിരുന്നതായി എഫ്ഇഎൽ റെഗുലേറ്ററി ഫയലിംഗിൽ പറഞ്ഞു.

2022 ഫെബ്രുവരി 16 നും ഓഗസ്റ്റ് 17 നും ഇടയിലുള്ള കാലയളവിലേക്കാണ് കമ്പനി പലിശ തുക നൽകേണ്ടിയിരുന്നത്. പ്രതിവർഷം 9.60 ശതമാനം കൂപ്പൺ നിരക്കള്ളതാണ് കടപ്പത്രങ്ങൾ. ഇഷ്യൂ ചെയ്ത സെക്യൂരിറ്റികളുടെ ആകെ തുക 265 കോടി രൂപയാണ്.

സ്ഥാപനത്തിനെതിരെ പാപ്പരത്വ നടപടികൾ ആരംഭിക്കാൻ നാഷണൽ കമ്പനി ലോ ട്രൈബ്യൂണലിന് മുമ്പാകെ കമ്പനിയുടെ പ്രവർത്തന കടക്കാരൻ അപേക്ഷ സമർപ്പിച്ചതായി ഈ ആഴ്ച ആദ്യം ഫ്യൂച്ചർ എന്റർപ്രൈസസ് ലിമിറ്റഡ് എക്സ്ചേഞ്ചുകളെ അറിയിച്ചു.

ഫ്യൂച്ചർ ഗ്രൂപ്പ് സ്ഥാപനം കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ നിരവധി എൻ‌സി‌ഡികളുടെ പലിശ പേയ്‌മെന്റുകളിൽ വീഴ്ച വരുത്തിയിട്ടുണ്ട്.

X
Top