കൊച്ചി: രാജ്യത്ത് ഇന്ധന ഉപഭോഗം കഴിഞ്ഞമാസം ജൂണിലെ 18.68 മില്യൺ ടണ്ണിൽ നിന്ന് 5.7 ശതമാനം കുറഞ്ഞ് 17.62 മില്യൺ ടണ്ണിലെത്തിയെന്ന് പെട്രോളിയം മന്ത്രാലയത്തിന് കീഴിലെ പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) റിപ്പോർട്ട്. കഴിഞ്ഞർഷം ജൂലായെ അപേക്ഷിച്ച് ഉപഭോഗത്തിൽ 6.1 ശതമാനം വർദ്ധനയുണ്ട്.
ജൂണിനെ അപേക്ഷിച്ച് എൽ.പി.ജി., നാഫ്‌ത എന്നിവയുടെ ഡിമാൻഡ് ഉയർന്നു. പെട്രോൾ, എ.ടി.എഫ്., ഡീസൽ, ബിറ്റുമെൻ എന്നിവയുടെ ഉപഭോഗം കുറഞ്ഞു. 2021 ജൂലായെ അപേക്ഷിച്ച് പെട്രോളിന്റെ ഉപഭോഗം 6.8 ശതമാനം ഉയർന്നിട്ടുണ്ട്.