അഞ്ച് വർഷത്തിനുള്ളിൽ കടൽവിഭവ കയറ്റുമതി 30 ബില്യൺ ഡോളറിലെത്തിക്കുമെന്ന് പിയൂഷ് ഗോയൽഉജ്വല യോജനക്കാർക്കുള്ള എൽപിജി സിലിണ്ടർ എണ്ണം വെട്ടിക്കുറച്ചുകേരളത്തിന്‍റെ സ്വപ്ന പദ്ധതിക്ക് കേന്ദ്രത്തിന്‍റെ പച്ചക്കൊടി; മാരാരിക്കുളം – ആലപ്പുഴ റെയിൽപ്പാത ഇരട്ടിപ്പിക്കും, ചെലവ് 220.51 കോടിരാജ്യത്തെ പൊതുമേഖല എണ്ണക്കമ്പനികൾ ഓരോ എൽപിജി സിലണ്ടറിലും 700 രൂപയുടെ നഷ്‌ടം സഹിക്കുന്നുഇന്ത്യയുടെ വിദേശനാണ്യ കരുതല്‍ ശേഖരം ഉയര്‍ന്നു

ഐടി ഓഹരികളില്‍ വിദേശ നിക്ഷേപകര്‍ 7000 കോടി നിക്ഷേപിച്ചു

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഐടി ഓഹരികള്‍ വാങ്ങാനായി 7000 കോടി രൂപ വിനിയോഗിച്ചു. ക്യു2വില്‍ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തിയ മേഖലകളിലൊന്ന്‌ ഐടിയാണ്‌.

ജൂലായ്‌-സെപ്‌റ്റംബര്‍ ത്രൈമാസത്തില്‍ നിഫ്‌റ്റി ഐടി സൂചികയിലെ പത്ത്‌ ഓഹരികളില്‍ ഒന്‍പതും നിഫ്‌റ്റിയേക്കാള്‍ ഉയര്‍ന്ന നേട്ടം നല്‍കി. ക്യു2വില്‍ നിഫ്‌റ്റി 2.3 ശതമാനമാണ്‌ ഉയര്‍ന്നത്‌. എല്‍ടിഐ മൈന്റ്‌ ട്രീ മാത്രമാണ്‌ നിഫ്‌റ്റിയേക്കാള്‍ താഴ്‌ന്ന നേട്ടം രേഖപ്പെടുത്തിയത്‌.

2023ല്‍ ആഗോള ഐടി മേഖല 4.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തുമെന്നാണ്‌ ഗാര്‍ട്‌ണേഴ്‌സിന്റെ പ്രവചനം. ഇത്‌ ഐടി ഓഹരികളുടെ ഡിമാന്റ്‌ ഉയര്‍ത്തി.

ഐടി ഓഹരികളുടെ ന്യായമായ മൂല്യവും മറ്റൊരു അനുകൂല ഘടകമായി. നിഫ്‌റ്റി ഐടി സൂചികയുടെ ഇപ്പോഴത്തെ പി/ഇ 18 ആണ്‌. അതേ സമയം നിഫ്‌റ്റി ഐടി സൂചികയുടെ ഇതുവരെയുള്ള ശരാശരി പി/ഇ 20 ആണ്‌.

ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ ഐടി ഓഹരികളില്‍ അറ്റവില്‍പ്പന നടത്തിയ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ രണ്ടാം ത്രൈമാസത്തില്‍ അവ വാങ്ങാന്‍ താല്‍പ്പര്യം കാട്ടി.

രണ്ടാം ത്രൈമാസത്തില്‍ ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയത്‌ എംഫാസിസ്‌ ആണ്‌-25.41 ശതമാനം. എല്‍&ടി ടെക്‌നോളജി സര്‍വീസസ്‌, പെര്‍സിസ്റ്റന്റ്‌ സിസ്റ്റംസ്‌ എന്നിവ ഇരട്ടയക്കം നേട്ടം നല്‍കി.

രൂപയുടെ മൂല്യശോഷണം ഐടി കമ്പനികള്‍ക്ക്‌ അനുകൂലമായ മറ്റൊരു ഘടകമാണ്‌. പ്രധാനമായും കയറ്റുമതി ബിസിനസ്‌ ചെയ്യുന്ന ഐടി കമ്പനികള്‍ക്ക്‌ രൂപയുടെ മൂല്യശോഷണം വരുമാനം ഉയര്‍ത്താന്‍ സഹായകമാകും.

X
Top