2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

കഴിഞ്ഞയാഴ്ച വിദേശ നിക്ഷേപകര്‍ വാങ്ങിയത് 7600 കോടി രൂപയുടെ ഇക്വിറ്റി

ന്യൂഡല്‍ഹി: ഫെബ്രുവരി 17 ന് അവസാനിച്ച വാരത്തില്‍ വിദേശ നിക്ഷേപകര്‍ 7600 കോടി രൂപയുടെ അറ്റ വാങ്ങല്‍ നടത്തി. തൊട്ടുമുന്നത്തെ ആഴ്ചയില്‍ 3920 കോടി രൂപയുടെ അറ്റപിന്‍വലിക്കല്‍ നടത്തിയശേഷമാണ് എഫ്പിഐ (ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്‌റ്റേഴ്‌സ്) ചുവടുമാറ്റിയത്. ജനുവരി തൊട്ടു തുടങ്ങിയ വലിയ തോതിലുള്ള വിറ്റഴിക്കല്‍ വിദേശ നിക്ഷേപകര്‍ അവസാനിപ്പിച്ചതായി തോന്നുന്നു, ജിയോജിത്, ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വികെ വിജയകുമാര്‍ പറഞ്ഞു.

ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ഉയര്‍ന്ന നിലയിലെത്തുന്ന പക്ഷം പിന്മാറ്റം പുനരാരംഭിച്ചേക്കാം. മൂല്യനിര്‍ണ്ണയത്തിന് ഉപരിയായി മികച്ച വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമാണ് വിദേശ നിക്ഷേപകര്‍ മാനദണ്ഢമാക്കുന്നത് ,മോണിംഗ് സ്റ്റാര്‍ ഇന്ത്യ അസോസിയേറ്റ് ഡയറക്ടര്‍ ഹിമാന്‍ഷു ശ്രീവാസ്തവ നിരീക്ഷിക്കുന്നു. 2023 തുടക്കം മുതല്‍ എഫ്പിഐകള്‍ അറ്റ വില്‍പനക്കാരാണ്.

ഫെബ്രുവരി 10 വരെ അവര്‍ പിന്‍വലിച്ച തുക 38524 കോടി രൂപ. ജനുവരിയില്‍ മാത്രം 28852 കോടി രൂപ പിന്‍വലിച്ചു. 5944 കോടി രൂപയുടെ അറ്റ നിക്ഷേപം കടവിപണിയില്‍ നടത്താന്‍ അതേസമയം വിദേശ നിക്ഷേപകര്‍ തയ്യാറായിട്ടുണ്ട്.

X
Top