ദീപാവലി, ദസറ ഉത്സവകാലം: പഞ്ചസാര ന്യായ വിലയ്ക്ക് വിൽപന നടത്താൻ മില്ലുകൾക്ക് നിർദേശംജിഎസ്ടി വളര്‍ച്ച കണക്കില്‍ പാളിച്ചയില്ലെന്ന് കേന്ദ്രംരാജ്യത്ത് കൽക്കരി ക്ഷാമം രൂക്ഷംഓൺലൈൻ ഷോപ്പിംഗിലെ തട്ടിപ്പുകൾ പൂട്ടാൻ കേന്ദ്രം; പുതിയ ചട്ടങ്ങൾ 2027 മുതൽ പ്രാബല്യത്തിൽഎഥനോള്‍ ഉപയോഗം കൂട്ടാൻ പുതിയ വിപണി തേടി കേന്ദ്രസർക്കാർ

വിദേശ മദ്യത്തിന് വില കൂടിയതോടെ ബെവ്കോക്ക് 15 കോടി രൂപയുടെ അധിക വരുമാനം

തിരുവനന്തപുരം: വിദേശ മദ്യത്തിന് വില കൂടി. വെയർഹൗസ്, ഷോപ്പ് മാർജിനുകൾ വർധിപ്പിച്ച് ബെവ്കോ. വിദേശ നിർമ്മിത മദ്യത്തിൻെറ പുതുക്കിയ വില കഴിഞ്ഞ ദിവസം മുതലാണ് നിലവിൽ വന്നത്. വില വർധനയിലൂടെ അധിക വരുമാനം നേടുകയാണ് ലക്ഷ്യം.

പ്രതിവർഷം 15 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്നത് ബെവ്കോക്ക് നേട്ടമാകും. വെയർഹൗസ് മാർജിൻ 5 ശതമാനത്തിൽ നിന്ന് 14 ശതമാനമായി ആണ് വർധിപ്പിച്ചത്. ഷോപ്പ് മാർജിൻ മൂന്ന് ശതമാനത്തിൽ നിന്ന് ആറു ശതമാനമായും വർധിപ്പിച്ചു.

വിദേശ നിർമിത വൈനിൻെറ വെയർഹൗസ് മാർജിൻ 2.5 ശതമാനത്തിൽ നിന്ന് ഒൻപത് ശതമാനമായി ആണ് വർധിച്ചത്.

ഷോപ്പ് മാർജിൻ അഞ്ചു ശതമാനമായി ഉയർത്തി. 2022-23 സാമ്പത്തിക വർഷത്തിൽ 150 കോടി രൂപയുടെ വിൽപ്പനയണ് വിദേശ മദ്യ വിൽപ്പനയിലൂടെ ലഭിച്ചത്. ബെവ്‌കോയുടെ മൊത്തം മദ്യവിൽപ്പനയുടെ ഒരു ശതമാനത്തിൽ താഴെ മാത്രമാണ് വിദേശ നിർമ്മിത മദ്യത്തിൻെറ വിൽപന.

അതേസമയം മദ്യത്തിൻെറ വിൽപ്പന നികുതി ഉയർത്തിയിട്ടും കേരളത്തിലെ മദ്യ വിൽപ്പനയിൽ വർധന. ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ഉയർന്ന സെസ് ഏർപ്പെടുത്തിയതും വിൽപ്പനയെ ബാധിച്ചില്ല.

ഏപ്രിൽ- ജൂൺ കാലയളവിൽ ബെവ്കോ ഔട്ട്ലറ്റുകളിലൂടെ വിറ്റത് 35.45 ലക്ഷം കേസ് മദ്യമാണ്. മുൻ വർഷം ഇതേ കാലയളവിൽ 32.48 ലക്ഷം കേസുകളുടെ വിൽപ്പന നടത്തിയ സ്ഥാനത്താണിത്. ഓണക്കാലത്ത് റെക്കോർഡ് വിൽപ്പനയാണ് ബെവ്കോ ഔട്ട്ലെറ്റുകളിൽ നടന്നത്.

ആദ്യ ഒൻപത് ദിവസം മാത്രം മൊത്തം 665 കോടി രൂപയുടെ വിൽപ്പന നടന്നു. ഉത്രാട ദിനത്തിൽ മാത്രം 116.1 കോടി രൂപയുടെ മദ്യമാണ് ഇത്തവണ വിറ്റത്.

കഴിഞ്ഞ വർഷം 112 കോടി രൂപയുടെ മദ്യ വിൽപ്പന നടത്തിയ സ്ഥാനത്താണിത്.

X
Top