അലുമിനിയം ക്യാനുകളുടെ വിതരണം തടസപ്പെട്ടു; രാജ്യത്തെ ഡയറ്റ് കോക്ക് വിതരണത്തില്‍ കടുത്ത ക്ഷാമംഅംഗോള, വെനസ്വേല ക്രൂഡിലേക്ക് തിരിഞ്ഞ് ഇന്ത്യൻ എണ്ണക്കമ്പനികൾഭരണപരിഷ്കാരത്തിന് ബിസിനസ് പോളിസി ആൻഡ് പ്രോസസ് റീഎഞ്ചിനീയറിംഗ് സെൽവിഴിഞ്ഞം തുറമുഖം: കയറ്റുമതി-ഇറക്കുമതി ചരക്ക് പ്രവര്‍ത്തനങ്ങള്‍ക്ക് കസ്റ്റംസ് അനുമതിഇന്ത്യയും ഇസ്രായേലും സ്വതന്ത്ര വ്യാപാര കരാറിലേക്ക്

റോസ്‌നെഫ്റ്റിന്റെ ഇന്ത്യന്‍ റിഫൈനറിയ്ക്ക് ഉപരോധമേര്‍പ്പെടുത്തി യൂറോപ്യന്‍ യൂണിയന്‍

മുംബൈ: റഷ്യന്‍ ഊര്‍ജ്ജ ഭീമനായ റോസ്നെഫ്റ്റിന്റെ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ് യൂറോപ്യന്‍ യൂണിയന്‍ (ഇയു). എണ്ണവില പരിധി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. റഷ്യയ്‌ക്കെതിരായ ഉപരോധത്തിന്റെ ഭാഗമായാണിത്.

ബാങ്കിംഗ്,അസംസ്‌കൃത എണ്ണയില്‍ നിന്ന് നിര്‍മ്മിക്കുന്ന ഇന്ധനങ്ങളുടെ നിയന്ത്രണങ്ങള്‍ പുതിയ ഉപരോധത്തില്‍ ഉള്‍പ്പെടുന്നു. പുതിയ ഉപരോധപ്രകാരം 60 ഡോളറിന് എണ്ണവില്‍ക്കാന്‍ റഷ്യ നിര്‍ബന്ധിതമാകും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഗുണകരമാകുന്ന നീക്കമാണിത്. രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാരാണ് രാജ്യം.

മുമ്പ് എസ്സാര്‍ ഓയില്‍ ലിമിറ്റഡ് എന്നറിയപ്പെട്ടിരുന്ന നയാര എനര്‍ജി ലിമിറ്റഡില്‍ 49.13% ഓഹരി റോസ്‌നെഫ്റ്റിന് സ്വന്തമാണ്. ഗുജറാത്തിലെ വാഡിനാറില്‍ പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ എണ്ണ ശുദ്ധീകരണശാലയും 6,750-ലധികം പെട്രോള്‍ പമ്പുകളും നയാര പ്രവര്‍ത്തിപ്പിക്കുന്നു.

X
Top