2028 ഓടെ ഇന്ത്യ 5 ട്രില്യണ്‍ ഡോളര്‍ സമ്പദ്വ്യവസ്ഥയാകുമെന്ന് ഐഎംഎഫ്; 2030ല്‍ 7.1 ട്രില്യണ്‍ ഡോളര്‍ സ്വപ്നംകരവഴി കണ്ടെയ്നർ നീക്കം: രാജ്യാന്തര ചരക്കുകവാടമാകാൻ വിഴിഞ്ഞം; ആദ്യ ബുക്കിങ് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക്ഫ്രാൻസുമായി വമ്പന്‍ പ്രതിരോധ കരാറിന് ഇന്ത്യ; റഫാല്‍ യുദ്ധവിമാനങ്ങള്‍ രാജ്യത്ത് തന്നെ നിര്‍മ്മിക്കുംരാജ്യത്ത് സ്റ്റീലിന് വൻ ഡിമാൻഡ്; ഉപഭോഗം റെക്കോർഡിൽ, ഇറക്കുമതി ആശ്രയത്വം തുടരുന്നുആഗോള വിപണികളുമായി മത്സരിക്കാൻ ഇന്ത്യ; ഇറക്കുമതി തീരുവ 10 ശതമാനത്തിൽ താഴെയാക്കും

ഇപിഎഫ്ഒ ഓഹരികളിലെ നിക്ഷേപം വർധിപ്പിക്കുന്നു

ഹരികളിൽ നിക്ഷേപം വർധിപ്പിക്കാൻ ഒരുങ്ങി എംപ്ലോയീസ് പ്രൊവിഡൻറ് ഫണ്ട് ഓർഗനൈസേഷൻ.

എക്‌സ്‌ചേഞ്ച്-ട്രേഡഡ് ഫണ്ടുകളിൽ നിന്നുള്ള വരുമാനം ഓഹരികളിലോ ഓഹരി അധിഷ്ഠിത നിക്ഷേപ മാർഗങ്ങളിലോ നിക്ഷേപിക്കുന്നതും പരിഗണിക്കുന്നുണ്ട്. ഇതിനായി
ഇടിഎഫുകളിൽ നിന്നുള്ള വരുമാനത്തിൻെറ അനുവദനീയമായ ഏതെങ്കിലും പരിധി അല്ലെങ്കിൽ തുക ഓഹരികളിലും നിക്ഷേപിക്കുന്നതിന് ധനമന്ത്രാലയത്തിൻെറ അനുമതി തേടും.

ഇത് സംബന്ധിച്ച നിർദേശം ഇപിഎഫ്ഒയുടെ സെൻട്രൽ ബോർഡ് ഓഫ് ട്രസ്റ്റീസ് മാർച്ച് അവസാനം അംഗീകരിച്ചിരുന്നു. ഇടിഎഫ് നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനം ഇക്വിറ്റിയിലും അനുബന്ധ ഉപകരണങ്ങളിലും വീണ്ടും നിക്ഷേപിക്കാനാകും. ഇത് ഓഹരികളി നിക്ഷേപം വർദ്ധിപ്പിക്കും.

വിപണിയിലെ ചാഞ്ചാട്ടത്തിൽ നിന്ന് നേട്ടങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം ഓഹരികളിലൂടെ വരുമാനം വർധിപ്പിക്കാനും ഇപിഎഫ്ഒ ലക്ഷ്യമിടുന്നു. ഇടിഎഫുകളിൽ നിന്നുള്ള വരുമാനം വീണ്ടും ഓഹരികളൽ നിക്ഷേപിക്കുന്നതിനുള്ള നിർദ്ദേശത്തിന് ധനമന്ത്രാലയത്തിന്റെ അനുമതി വേണം.

നിലവിൽ, ധനമന്ത്രാലയത്തിൻെറ മാനദണ്ഡങ്ങൾക്കനുസൃതമായി, ഇപിഎഫ്ഒയ്ക്ക് വരുമാനത്തിന്റെ 5-15 ശതമാനം വരെയാണ് ഓഹരികളിലെയും അനുബന്ധ നിക്ഷേപങ്ങളിലുമായി നീക്കിവയ്ക്കാൻ കഴിയുക.

ഇ.ടി.എഫ് നിക്ഷേപത്തിലെ മാറ്റങ്ങളെക്കുറിച്ച് വിവിധ മന്ത്രാലയങ്ങൾ ധാരണയിലെത്തിക്കഴിഞ്ഞാൽ, റിട്ടയർമെന്റ് ഫണ്ട് ബോഡി അന്തിമ നിർദ്ദേശം ധനമന്ത്രാലയത്തിന് സമർപ്പിക്കും.

2015 ഓഗസ്റ്റിൽ, ഇപിഎഫ്ഒ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്‌സ് എന്നിവയെ അടിസ്ഥാനമാക്കി ഇടിഎഫുകളിൽ നിക്ഷേപിച്ചു തുടങ്ങിയിരുന്നു. തുടക്കത്തിൽ അഞ്ച് ശതമാനം നിക്ഷേപം ആണ് ആരംഭിച്ചതെങ്കിലും പിന്നീട് ഈ പരിധി വർദ്ധിപ്പിച്ചു.

ജനുവരി 31 വരെ ഇപിഎഫ്ഒ വരുമാനത്തിൻെറ 10 ശതമാനം ഇടിഎഫുകളിൽ നിക്ഷേപിച്ചിരുന്നു. ഉടൻ 15 ശതമാനം വരെ നിക്ഷേപം ഉയർത്തും എന്നാണ് സൂചന. ഇപിഎഫ്ഒ മൊത്തം 12.53 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് മൊത്തം കൈകാര്യം ചെയ്യുന്നത്.

ഏകദേശം 1.25 ലക്ഷം കോടി രൂപ ഓഹരികളിലും അനുബന്ധ ഉപകരണങ്ങളിലും ഇപ്പോൾ നിക്ഷേപിച്ചിട്ടുണ്ട്.

X
Top