പശ്ചിമേഷ്യൻ സംഘർഷം: ഇന്ത്യയിൽ 25 ലക്ഷം പേർ ദാരിദ്ര്യത്തിലാകുമെന്ന് യുഎൻ മുന്നറിയിപ്പ്ഇതരസംസ്ഥാന തൊഴിലാളികളുടെ മടക്കത്തില്‍ സ്തംഭിച്ച് നിര്‍മാണരംഗംബാറ്ററി നിര്‍മാണത്തില്‍ വന്‍ കുതിപ്പ് ലക്ഷ്യമിട്ട് ഇന്ത്യ; ചൈനീസ് ഇറക്കുമതിക്ക് തടയിടാന്‍ നീക്കംഎണ്ണ വാങ്ങുന്നതിനായി നൽകിയിരുന്ന ഉപരോധ ഇളവുകൾ നീട്ടില്ലെന്ന് യുഎസ്; ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങൾക്ക് തിരിച്ചടി2027ൽ ഇന്ത്യയുടെ വളർച്ചാ നിരക്ക് 6.5% ആയിരിക്കുമെന്ന് റിപ്പോർട്ട്

തിരിച്ചറിയില്‍ രേഖയില്ലാതെ 2000 രൂപ നോട്ട് പിന്‍വലിക്കലിനെതിരെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദര്‍ ശര്‍മ്മ, സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച്, ഹര്‍ജി വിധിക്കുകയായിരുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നതുമാണെന്ന് വാദിച്ച ഹര്‍ജിക്കാര്‍ കള്ളപ്പണവും അനധികൃത സ്വത്തും കണ്ടുകെട്ടുന്നത് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കരുത്.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിരിക്കുന്നു. അതില്‍ 3.11 ലക്ഷം കോടി രൂപ വ്യക്തിഗത ലോക്കറിലാണ്. ബാക്കിയുള്ളത് വിഘടനവാദികള്‍, തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് കള്ളക്കടത്തുകാര്‍, ഖനന മാഫിയകള്‍, അഴിമതിക്കാര്‍ എന്നിവര്‍ പൂഴ്ത്തിവച്ചതായി ഹര്‍ജിക്കാര്‍ പറയുന്നു.

എന്നാല്‍ നടപടി നോട്ട് നിരോധനമല്ലെന്നും നിയമപരമാണെന്നും റിസര്‍വ് ബാങ്ക് അഭിഭാഷകന്‍ പരാഗ് ത്രിപാഠി വാദിച്ചു.

X
Top