വീട്ടിലും ലോക്കറിലും വെറുതെ ഇരിക്കുന്ന സ്വർണം നോട്ടമിട്ട് കേന്ദ്ര സർക്കാർ; ഇറക്കുമതി കുറയ്ക്കാന്‍ പദ്ധതികള്‍ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ പ്രാബല്യത്തിൽഇന്ധനവില 12 രൂപ വരെ കൂടിയേക്കും; കനത്ത നഷ്ടത്തിലെന്ന് കമ്പനികള്‍സാമ്പത്തിക ആഘാതം ചെറുക്കാൻ നീക്കം; ആർബിഐ വിറ്റഴിച്ചത് 1.14 ലക്ഷം കോടി രൂപ മൂല്യമുള്ള സ്വർണംഏപ്രിലിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുറവ്

തിരിച്ചറിയില്‍ രേഖയില്ലാതെ 2000 രൂപ നോട്ട് പിന്‍വലിക്കലിനെതിരെ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി

ന്യൂഡല്‍ഹി: സ്ലിപ്പോ തിരിച്ചറിയല്‍ രേഖയോ ഇല്ലാതെ 2000 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ജസ്റ്റിസുമാരായ സതീഷ് ചന്ദര്‍ ശര്‍മ്മ, സുബ്രഹ്‌മണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച്, ഹര്‍ജി വിധിക്കുകയായിരുന്നു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാര്‍ ഉപാധ്യായയാണ് ഹര്‍ജി സമര്‍പ്പിച്ചത്.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) തീരുമാനം ഏകപക്ഷീയവും യുക്തിരഹിതവും ആര്‍ട്ടിക്കിള്‍ 14 ലംഘിക്കുന്നതുമാണെന്ന് വാദിച്ച ഹര്‍ജിക്കാര്‍ കള്ളപ്പണവും അനധികൃത സ്വത്തും കണ്ടുകെട്ടുന്നത് ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും അഭ്യര്‍ത്ഥിച്ചു. 2000 രൂപ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാന്‍ അനുവദിക്കരുത്.

റിസര്‍വ് ബാങ്കിന്റെ കണക്കനുസരിച്ച് പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ മൂല്യം 6.73 ലക്ഷം കോടിയില്‍ നിന്ന് 3.62 ലക്ഷം കോടി രൂപയായി കുറഞ്ഞിരിക്കുന്നു. അതില്‍ 3.11 ലക്ഷം കോടി രൂപ വ്യക്തിഗത ലോക്കറിലാണ്. ബാക്കിയുള്ളത് വിഘടനവാദികള്‍, തീവ്രവാദികള്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് കള്ളക്കടത്തുകാര്‍, ഖനന മാഫിയകള്‍, അഴിമതിക്കാര്‍ എന്നിവര്‍ പൂഴ്ത്തിവച്ചതായി ഹര്‍ജിക്കാര്‍ പറയുന്നു.

എന്നാല്‍ നടപടി നോട്ട് നിരോധനമല്ലെന്നും നിയമപരമാണെന്നും റിസര്‍വ് ബാങ്ക് അഭിഭാഷകന്‍ പരാഗ് ത്രിപാഠി വാദിച്ചു.

X
Top