രാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കുംഊർജ്ജ പ്രതിസന്ധിയും ദുർബലമായ മൺസൂണും: ജിഡിപി വളർച്ച 6.6 ശതമാനമായി കുറഞ്ഞേക്കുമെന്ന് എസ്&പിബാങ്കിംഗ് മേഖലയിലെ പണലഭ്യതക്കുറവ് പരിഹരിക്കാൻ ആർബിഐ ഒഴുക്കിയത് 1.41 ലക്ഷം കോടി രൂപ

ഏലം കർഷകർക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം

തൊടുപുഴ: മികച്ച വില കിട്ടിയിട്ടും ഏലം കർഷകർക്ക് തിരിച്ചടിയായി കാലാവസ്ഥ വ്യതിയാനം. കഴിഞ്ഞ വർഷം ശക്തമായ വേനലാണ് പ്രതിസന്ധി സൃഷ്ടിച്ചതെങ്കില്‍ ഇത്തവണ വിനയായത് പെരുംമഴയാണ്.

കൃഷി വകുപ്പിന്റെ കണക്കനുസരിച്ച്‌ ഒരു മാസത്തിനിടെ 500 ഹെക്ടറിലേറെ ഏലം കൃഷിയാണ് കാറ്റിലും മഴയിലും മാത്രം നശിച്ചത്. കാറ്റില്‍ ഏലച്ചെടികള്‍ ഒടിഞ്ഞു വീണതു കൂടാതെ മരങ്ങള്‍ വീണും ഏക്കർ കണക്കിന് സ്ഥലത്തെ ഏലം നശിച്ചു.

മൂവായിരത്തോളം കർഷകർക്കാണ് നഷ്ടം സംഭവിച്ചത്. മൂന്ന് കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. എന്നാല്‍ ഇതിന്റെ ഇരട്ടിയിലേറെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് ഏലം കർഷകർ പറയുന്നത്.

കഴിഞ്ഞ വർഷം ഫെബ്രുവരി മുതല്‍ മേയ് വരെയുണ്ടായ വേനല്‍ച്ചൂടില്‍ 17,944 കർഷകരുടെ 4368.8613 ഹെക്ടറിലെ ഏലം കൃഷി നശിച്ചതില്‍ ആകെ 10.93 കോടി രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്.

സർക്കാരിന്റെ എയിംസ് പോർട്ടലില്‍ ലഭിച്ച നഷ്ടപരിഹാര അപേക്ഷകള്‍ പ്രകാരമുള്ള കണക്കാണിത്. ഈ നഷ്ടപരിഹാരം പൂർണമായി കർഷകർക്ക് ലഭിച്ചിട്ടില്ല.

X
Top