ആഗോള സഞ്ചാരികളെ ആകർഷിക്കാൻ പദ്ധതിയുമായി കേരളംഇന്ത്യയുടെ വളര്‍ച്ച സുസ്ഥിരമെന്ന് റിസര്‍വ് ബാങ്ക്10 മാസത്തിനിടെ രാജ്യത്ത് 4,245 കോടി രൂപയുടെ സൈബർ തട്ടിപ്പുകൾചെമ്പിന്‍റെ വിലയിൽ വന്‍ കുതിപ്പ്സംസ്ഥാനം വീണ്ടും കടമെടുക്കാനൊരുങ്ങുന്നു

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന്റെ റേറ്റിംഗ് ഉയർത്തി കെയർ

കൊച്ചി: മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്സിന്‍റെ റേറ്റിം​ഗ് ഉയ‍ർത്തി റേറ്റിങ് ഏജൻസിയായ കെയര്‍. റേറ്റിം​ഗ് എ- (സ്റ്റേബിള്‍) ആയാണ് ഉയർത്തിയിരിക്കുന്നത്. ബിബിബി + (സ്റ്റേബിള്‍) എന്നതില്‍ നിന്നാണ് റേറ്റിം​ഗ് എ- (സ്റ്റേബിള്‍) എന്ന നിലയിലേക്ക് ഉയ‍ർന്നത്. തങ്ങളുടെ ബ്രാൻഡ് എ ത്രത്തോളം ശക്തമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതും സ്വർണ പണയ ബിസിനസി ലെ ദീർഘകാല അനുഭവ സമ്പത്ത് ചൂണ്ടിക്കാട്ടുന്നതുമാണ് ഉയർത്തിയ കെയർ റേറ്റിം​ഗ് എന്ന് ഇതേക്കുറി ച്ചു പ്രതികരിക്കവെ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റിന്റെ സംയോജിത ആസ്തി 21-22 സാമ്പത്തിക വർഷത്തിൽ 2,498.60 കോടി രൂപയിലെത്തിയിരിക്കുകയാണ്. മുൻ സാമ്പത്തിക വർഷം ഇത് 1,994.21 കോടി രൂപയായിരുന്നു. കമ്പനി കൈകാര്യം ചെയ്യുന്ന ആകെ ആസ്തി 19-20 സാമ്പത്തിക വർഷം 21.03 ശതമാനം, 20-21 സാമ്പത്തിക വർഷം 18 ശതമാനം, 21-22 സാമ്പത്തിക വർഷം 25.29 ശതമാനം എന്നിങ്ങനെ സുസ്ഥിര വളർച്ച രേഖപ്പെടുത്തി. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷം നികുതിക്ക് ശേഷമുള്ള ലാഭത്തിൽ 45 ശതമാനം വളർച്ച നേടി. 2022 മാർ ച്ച് 31-ൽ മൊത്തം നിഷ്ക്രിയ ആസ്തി 0.61 ശത മാനവും അറ്റനിഷ്ക്രി യ ആസ്തിൾ 0.52 ശതമാനവും ആയിരുന്നു. ഈ മേഖലയിലെ ഏറ്റവും മികച്ച നിലയാണിത്. മൂത്തൂറ്റ് മിനി അടുത്തിടെ എൻസിഡി വിതരണം വഴി 243 കോടി രൂപ സമാഹരിച്ചു.
കഴിഞ്ഞ മൂന്ന് വർഷമായി മുത്തൂറ്റിന്റെ റേറ്റിം​ഗ് തുടർച്ചയായി ഉയരുകയാണെന്നും 22 ശതമാനം ശരാശരി വളർച്ചയും കൈവരിക്കാനായെന്നും മാത്യു മുത്തൂറ്റ് പറഞ്ഞു. ഇന്ത്യയിലുടനീളമുള്ള സാധാരണക്കാർക്ക് എല്ലാ സാമ്പത്തിക സേവനങ്ങളും ഒരു കുടക്കീഴിൽ നൽകുന്ന ഏറ്റവും പ്രിയപ്പെട്ട സേവന ദാതാവായി മാറാനുള്ള പാതയിലാണു തങ്ങൾ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 830-ല്‍ ഏറെ ശാഖകളിലായി 4000 ത്തിലേറെ ജീവനക്കാരാണ് മുത്തൂറ്റിലുള്ളത്. വാർത്താസമ്മേളനത്തിൽ ചെയർപേഴ്സൺ നിസി മാത്യുവും പങ്കെടുത്തു.

X
Top